തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചർച്ച നടത്തി. വിഷയത്തിൽ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാട് എടുക്കാമെന്ന് സുരേന്ദ്രൻ അറിയിച്ചു. വിഷയത്തിൽ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം അല്പസമയത്തിനകം ചേരും.
അതേസയം, യുവതീപ്രവേശന വിഷയത്തിൽ മന്ത്രിസഭയിൽ ഭിന്നാഭിപ്രായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പുനഃപരിശോധന ഹർജി നൽകില്ലെന്ന ദേവസ്വം ബോർഡിന്റെ നിലപാട് പരിഹാസ്യമാണ്. സ്ത്രീപ്രവേശനം സാധ്യമാകാത്തത് കേരള വിജയമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സുപ്രീം കോടതി വിധിയുടെ ഗുണഭോക്താക്കള്‍ സ്ത്രീകളാണ്. അവര്‍ 99 ശതമാനവും ഇതിന് എതിരാണ്. ഇത് മനസിലാക്കാതെയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പ്രചാരണങ്ങള്‍ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.