ജനാധിപത്യ മഹിള അസോസിയേഷൻ ജമാഅത്തെ മഹിള അസോസിയേഷനായി -കെ. സുരേന്ദ്രൻ

പൊന്നാനി: കേരളത്തിൽ താലിബാനിസം ശക്തിപ്പെടുകയാണെന്നും സി.പി.എം പിന്തുടരുന്നത് താലിബാനിസമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനാധിപത്യ മഹിളാ അസോസിയേഷൻ ജമാഅത്തെ മഹിള അസോസിയേഷനായി. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ സി.പി.എം, ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഒപ്പം ചേർന്ന് എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനിയിലെ വീട്ടിലെത്തി ഇ. ശ്രീധരനെ കണ്ടതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹ പ്രായത്തെ എതിർത്ത് വന്നവർക്കെല്ലാം ഒരേ സ്വരമാണ്. സി.പി.എമ്മിനും ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും പോപ്പുലർ ഫ്രണ്ടിനും ഒറ്റ സ്വരമെന്ന് പറയുന്നത് ചെറുതായി കാണാനാവില്ല. എപ്പോഴും, പുരോഗമനത്തെപ്പറ്റി സംസാരിക്കുന്നവർ മുത്തലാക് വിഷയത്തിൽനിന്നുള്ള യു ടേണാണ് സ്വീകരിക്കുന്നത്.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് സി.പി.എം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. മത തീവ്രവാദികളുടെ അജൻഡ സി.പി.എമ്മും ഏറ്റെടുക്കുകയാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജമാഅത്തെ മഹിള അസോസിയേഷനായെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - K Surendran meets E. Sreedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.