"ഇ.പിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം കത്തും"; പിണറായി വിജയനടക്കം അകത്തുപോകുമെന്ന് കെ.സുധാകരൻ

കണ്ണൂർ: ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിട്ടും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെ സംരക്ഷിച്ച് നിർത്താനുള്ള പാർട്ടി തീരുമാനത്തെ പരിഹസിച്ച് കെ.സുധാകരൻ. അഴിമതിയുടെ കൊട്ടാരത്തിന്റെ കാവൽക്കാരനാണ് ഇ.പി.ജയരാജനെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇ.പിയെ തൊട്ടാല്‍ അഴിമതിയുടെ കൊട്ടാരം മുഴുവൻ കത്തും. പിണറായി വിജയനടക്കം അകത്തുപോകും. സെഞ്ച്വറി അടിച്ച പ്ലെയറെപ്പോലെ അല്ലേ ഇ.പി സി.പി.എം സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് ഇറങ്ങിപ്പോയതെന്ന് സുധാകരൻ പരിഹസിച്ചു. പിണറായി വിജയനെ സംരക്ഷിക്കാനാണ് സി.പി.എം ഇ.പിക്കെതിരെ നടപടിയെടുക്കാതിരുന്നതെന്നും പിണറായിയെ രക്ഷിക്കാനല്ലെങ്കിൽ പിന്നെ എന്തിന് ജയരാജൻ ഇതെല്ലാം മറച്ചുവെക്കണമെന്നും സുധാകരൻ ചോദിച്ചു.

പിണറായിയോട് ആത്മാ‍ർത്ഥതയുണ്ടെങ്കിൽ ഇ.പി മാറി നിൽക്കണമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. ആരോപണം ഉന്നയിച്ചവ‍ർക്കെതിരെ നടപടിയെടുക്കുമെന്നാണ് സി.പി.എം ജയരാജന് നൽകിയ ഉപദേശം. ചെയ്തതും പോരാ കട്ടതും പോരാ എന്നിട്ട് അത് പറഞ്ഞ ആളുകൾക്കെതിരെ കേസ് കൊടുക്കണം എന്നാണ് പാ‍‍ർട്ടി നൽകിയ ഉപദേശം അതിന്റെ സന്തോഷമാണ് ഇന്നലെ കണ്ടതെന്നും സുധാകരൻ പ്രതികരിച്ചു. 

Tags:    
News Summary - K. Sudhakaran against LDF convener EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.