കാഞ്ഞങ്ങാട്: കശുവണ്ടി തൊഴിലാളികളെക്കുറിച്ച് വാതോരാതെസംസാരിക്കുന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മതന്നെ കശുവണ്ടി തൊഴിലാളികളെ വഞ്ചിച്ചതിന്‍െറ തെളിവുകളാണ് പുറത്തുവരുന്നതെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. ഇ.പി. ജയരാജന്‍െറ വഴിയില്‍ മേഴ്സിക്കുട്ടിയമ്മക്കും പുറത്തുപോകേണ്ട അവസ്ഥവരുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് മൂന്നേകാല്‍ ലക്ഷം കശുവണ്ടി തൊഴിലാളികളെ മുഴുപ്പട്ടിണിയിലാക്കിയതും കണ്ണൂരില്‍ കൊലപാതകപരമ്പര സൃഷ്ടിച്ചതുമാണ് ഇടതുസര്‍ക്കാറിന്‍െറ എട്ടുമാസത്തെ നേട്ടം. പിണറായി വിജയന്‍െറ ഭരണത്തോട് ഘടകകക്ഷികള്‍ക്കുപോലും വിയോജിപ്പുണ്ട്. നട്ടെല്ലുള്ള സി.പി.ഐ ഇക്കാര്യം തുറന്നുകാട്ടുന്നുമുണ്ട്. മറ്റുള്ളവര്‍ വെറും നിത്യശമ്പളക്കാരായി മാറിയിരിക്കുകയാണെന്നും മുരളീധരന്‍ പരിഹസിച്ചു.
ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ചെറിയ കുറ്റങ്ങള്‍ ചെയ്യുന്നവരെ ഭീകരവാദ നിരോധന നിയമപ്രകാരം കേസില്‍പെടുത്തി സര്‍ക്കാര്‍ സംഘ്പരിവാറിനെ പ്രീതിപ്പെടുത്തുകയാണ്. ബി.ജെ.പിയാകട്ടെ സംസ്ഥാനത്തിന്‍െറ സമ്പദ്ഘടന തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയമത്സരത്തില്‍ ജയിക്കാന്‍പറ്റാത്ത സാഹചര്യത്തിലാണ് ബി.ജെ.പി ഈ വഴിയില്‍ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.