file photo

കൊച്ചി: കേരളത്തിലെ വിവിധ ഡാമുകളിൽനിന്ന് ഒരേസമയം വെള്ളം തുറന്നുവിട്ടത് പ്രളയം മൂലമുള്ള നാശനഷ്ടം വർധിപ്പിച ്ചെന്ന് ഹൈകോടതി നിയോഗിച്ച അമിക്കസ്ക്യൂറിയുടെ റിപ്പോർട്ട്. പ്രളയം സംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകിയത് ദ്രുതകർമ പദ്ധതിയിലെ (എമർജൻസി ആക്ഷൻ പ്ലാൻ) മാർഗനിർദേശങ്ങൾക്കനുസരിച്ചല്ലെന്നും ഹൈകോടതിയിൽ നൽകിയ റിപ്പോർട് ടിൽ ചൂണ്ടിക്കാട്ടുന്നു.

ദുരന്തകാരണങ്ങൾ വിശദമായി അന്വേഷിക്കാൻ സുപ്രീം കോടതി മുൻ ജഡ്ജിയുടെ അധ്യക്ഷതയിൽ ഹൈഡ ്രോളജിസ്റ്റ്, ഡാം മാനേജ്മെൻറ് വിദഗ്ധൻ, എൻജിനീയർമാർ എന്നിവരടങ്ങുന്ന സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിക്കണ മെന്ന ശിപാർശയും അമിക്കസ്ക്യൂറി നൽകിയിട്ടുണ്ട്.

പ്രളയദുരന്തത്തിെൻറ കാരണങ്ങൾ കണ്ടെത്താൻ ഉന്നതതല സാ ങ്കേതിക സമിതിക്ക് രൂപം നൽകണമെന്നാവശ്യെപ്പട്ട് ഇ. ശ്രീധരൻ പ്രസിഡൻറായ ഫൗണ്ടേഷൻ ഫോർ റെസ്റ്റൊറേഷൻ ഒാഫ് നാഷനൽ വാല്യൂസ് എന്ന സംഘടനയടക്കം നൽകിയ ഹരജികളുടെ അടിസ്ഥാനത്തിലാണ് കോടതി അമിക്കസ്ക്യൂറിയെ നിയോഗിച്ചത്.

പ്രളയ ത്തിെൻറ ആഘാതം വർധിച്ചതിന് ഡാം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. ആഗ സ്റ്റ് മാസത്തിെൻറ ആദ്യ ആഴ്ച തന്നെ ഡാമുകളിൽ ഉയർന്ന ജലനിരപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, കനത്ത മഴക് കൊപ്പം ഈ ഡാമുകൾ ഒന്നിച്ച് തുറന്നുവിട്ടത് അതിരൂക്ഷമായ പ്രളയത്തിന് കാരണമായി. ഡാം പരിപാലന ചുമതലയുള്ളവർ കാലാവസ്ഥ മുന്നറിയിപ്പുകളെ മാത്രം ആശ്രയിച്ച് നടപടി സ്വീകരിക്കാൻ പാടില്ലായിരുന്നു. പ്രവചനത്തിൽ ചില വ്യത്യാസങ്ങളുണ്ടായതിെൻറ പേരിൽ ഡാമുകൾ തുറന്നുവിടാൻ വൈകിയെന്നത് ന്യായീകരിക്കാനാവില്ല.

ഫലപ്രദമായ പ്രളയമേഖല പരിപാലനം ഉണ്ടായിട്ടില്ല. സംസ്ഥാനത്തെ 79 ഡാമുകളിൽ ഒന്നു പോലും പ്രളയനിയന്ത്രണത്തിനായി ഉപയോഗിച്ചില്ല. അണക്കെട്ടുകൾ ചളിനിറഞ്ഞ് സംഭരണ ശേഷി കുറഞ്ഞ അവസ്ഥയിലായിരുന്നു. ഇത് യഥാശ്രമം പരിഹരിക്കാൻ ശ്രമിച്ചില്ല. ഡാം പരിപാലനവുമായി ബന്ധപ്പെട്ട് സർക്കാറുകളും കേന്ദ്ര ജല കമീഷനുമടക്കം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളോ ശാസ്ത്രീയ മാനദണ്ഡങ്ങളോ നടപ്പാക്കുകയോ പാലിക്കുകയോ ചെയ്തിട്ടില്ല. ദ്രുതകർമ പദ്ധതിയുടെ ഭാഗമായി പ്രളയം സംബന്ധിച്ച് യഥാസമയം നൽകേണ്ട മുന്നറിയിപ്പുകളുടെ അഭാവം ഉണ്ടായിട്ടുണ്ട്.

റെഡ് അലർട്ട് നൽകിയശേഷം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം വേണ്ടവിധം നടന്നിട്ടില്ല. പുഴകളുടെ ജലസംഭരണശേഷി കുറഞ്ഞതും പുഴയോരങ്ങൾ കൈയേറ്റങ്ങൾക്കിരയായതും പ്രളയദുരന്തം രൂക്ഷമാകാൻ കാരണമായി. 433 പേർ കൊല്ലപ്പെട്ട പ്രളയദുരന്തത്തിൽ 26,720 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഇത് നികത്താൻ 31,000 കോടി വേണ്ടിവരും. കേരളത്തിൽ ഡാമുകൾ പ്രളയകാരണമായില്ലെന്ന് കേന്ദ്ര ജല കമീഷൻ റിപ്പോർട്ടുണ്ടെന്ന് കാണിച്ച് ഇനി അന്വേഷണം വേണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

എന്നാൽ, ഡാമുകളുമായി ബന്ധപ്പെട്ട പല വസ്തുതകളും സെൻട്രൽ വാട്ടർ കമീഷൻ പരിഗണിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഡാം മാനേജ്മെൻറ് കാര്യക്ഷമമാക്കാനും ഭാവിയിൽ പ്രളയത്തെ നേരിടാനുമുള്ള ശിപാർശകളാണ് വിദഗ്ധ സമിതിയിൽനിന്ന് തേടേണ്ടതെന്നാണ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സമിതി പരിശോധിക്കേണ്ട വിഷയങ്ങൾ
കൊച്ചി: പ്രളയം സംബന്ധിച്ച അന്വേഷണത്തിന് ചുമതലപ്പെടുത്തുന്ന വിദഗ്ധ സമിതി അന്വേഷിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് അമിക്കസ്ക്യൂറിയുടെ നിർദേശങ്ങളടങ്ങുന്നതാണ് ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്.

കനത്ത നാശത്തിന് കാരണമായ ഘടകങ്ങൾ എന്തൊക്കെ, ഡാമുകളിലെ വെള്ളം തുറന്നു വിട്ടത് പ്രളയദുരന്തത്തിന് കാരണമായോ, ഫലപ്രദമായി മുന്നറിയിപ്പ് നൽകിയാണോ ഡാമുകൾ തുറന്നുവിട്ടത്, പ്രളയദുരന്തം ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കാനാവുന്ന മാർഗങ്ങളെന്ത്, നദികളിലെ നീരൊഴുക്ക് കൂട്ടാനും നദീതീരത്തെ കൈയേറ്റം ഒഴിവാക്കാനും സ്വീകരിക്കേണ്ട നടപടികളെന്ത്,

ഡാം സുരക്ഷാ അതോറിറ്റിയും ദുരന്തനിവാരണ അതോറിറ്റിയും ശക്തിപ്പെടുത്താൻ സ്വീകരിക്കേണ്ട മാർഗങ്ങളെന്ത്, ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത് തീരുമാനിക്കാനുള്ള അധികാരം നിലവിൽ കൈകാര്യം ചെയ്യുന്ന കെ.എസ്.ഇ.ബി, ഇറിഗേഷൻ വകുപ്പുകളിൽനിന്ന് ഡാം സേഫ്റ്റി അതോറിറ്റിക്കോ ദുരന്തനിവാരണ അതോറിറ്റിക്കോ കൈമാറേണ്ടതുണ്ടോ, ഡാമുകളുടെ സംഭരണശേഷി വർധിപ്പിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളിലാണ് സമിതിയുടെ നിർദേശം തേടേണ്ടത്.

അമിക്കസ്ക്യൂറിയുടെ റിപ്പോർട്ടിനൊപ്പം ബുധനാഴ്ച കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഋഷിേകശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അമിക്കസ് റിപ്പോർട്ടിന്മേൽ സർക്കാറിെൻറ നിലപാട് തേടി. തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Judicial Probe For Flood - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.