കോട്ടയം: കന്യാസ്ത്രീകളുെട സമരത്തെത്തള്ളി കെ.സി.ബി.സി രംഗത്തെത്തിെയങ്കിലും ജലന ്ധർ ബിഷപ്പിനെ പ്രതിരോധത്തിലാക്കി ലത്തീൻസഭ കടുത്ത നിലപാടിലേക്ക്. വിഷയത്തിൽ സീറോ മലബാർ-ലത്തീൻ സഭാ നേതൃത്വങ്ങളിൽ ഭിന്നതയും ഉടലെടുക്കുകയാണ്.
ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെ തള്ളി കേരളത്തിലെ ലത്തീൻ സഭയുടെ നയരൂപവത്കരണ സമിതിയായ കേരള റീജ്യൻ ലത്തീന്‍ കാത്തലിക് കൗണ്‍സിലാണ് (കെ.ആര്.എല്‍.സി.സി) ആദ്യം രംഗത്തെത്തിയത്. പിന്നാലെ മുംബൈ ലത്തീൻ അതിരൂപതയും ബിഷപ്പിനെ തള്ളി. ലത്തീൻ സഭക്ക് കീഴിലാണ് ജലന്ധർ രൂപത. ഇൗ സാഹചര്യത്തിൽ ഇവർ എതിർപ്പ് ഉയർത്തിയത് ബിഷപ്പിനു തിരിച്ചടിയായി. സഭാ വിശ്വാസികള്‍ക്ക് അപമാനമുണ്ടാക്കുന്ന നടപടിയാണ് ബിഷപ്പിെൻറ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ ഡോ. സൂസപാക്യം പ്രസിഡൻറായ കെ.ആർ.എല്‍.സി.സി വ്യക്തമാക്കുന്നത്. സഭാപിതാവെന്ന നിലയില്‍ ബിഷപ് കാട്ടേണ്ട ധാര്‍മികത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.
ആരോപണം ഉണ്ടായപ്പോള്‍ തന്നെ ബിഷപ് മാറിനില്‍ക്കേണ്ടതായിരുന്നുവെന്നും കെ.ആര്.എല്‍.സി.സി വൈസ് പ്രസിഡൻറ് ഷാജി ജോര്‍ജ് പ്രസ്താവനയില്‍ പറഞ്ഞു. നിഷ്പക്ഷ അന്വേഷണം നടക്കാൻ ബിഷപ് മാറിനിൽക്കണമെന്നാണ് മുംബൈ അതിരൂപത വക്താവ് ആവശ്യപ്പെടുന്നത്. ഇന്ത്യൻ കാത്തലിക് ബിഷപ് കോൺഫറൻസ് പ്രസിഡൻറ് ഒസ്വാള്‍ഡ് ഗ്രേഷ്യസാണ് മുംബൈ അതിരൂപത ആർച്ച് ബിഷപ്പെന്നതും പ്രസക്തി വർധിപ്പിക്കുന്നു.
ഇതിനിടെയാണ് സഭയിലെ ഭിന്നത വെളിവാക്കി ലത്തീൻ നേതൃത്വം സ്വീകരിക്കുന്ന നിലപാടിന് കടകവിരുദ്ധ പ്രസ്താവനയുമായി കേരള കത്തോലിക്ക മെത്രാൻ സമിതിയും (കെ.സി.ബി.സി) രംഗത്തെത്തിയത്. സീറോ മലബാർ സഭ അംഗമായ ബിഷപ്പിനെ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിലും പിന്തുണച്ചിട്ടുണ്ട്. മറ്റ് സീറോ മലബാർ രൂപത നേതൃത്വങ്ങൾ ബിഷപ്പിനെ സംരക്ഷിക്കുന്ന തരത്തിൽ മൗനം തുടരുകയുമാണ്.
ബിഷപ് സ്ഥാനം ഒഴിയണമെന്ന് ബോംബെ അതിരൂപത
മുംബൈ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം േനരിടുന്ന ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ പദവി ഒഴിഞ്ഞ് നിഷ്പക്ഷ അന്വേഷണത്തിന് വഴിയൊരുക്കണമെന്ന് ബോംബെ അതിരൂപത. ഗുരുതര ആരോപണങ്ങളാണെന്നതും പൊലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലവും കണക്കിലെടുത്ത് നീതിയുക്തമായ അന്വേഷണത്തിന് വഴിയൊരുക്കണം. ഒരുവിധത്തിലും അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാൻ പദവി ഒഴിയുന്നതാണ് നല്ലത്. അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്ന് വിശ്വസിക്കുന്നു. നിരപരാധിയെന്ന് ബോധ്യപ്പെട്ടാൽ അദ്ദേഹം പദവിയിൽ തിരിച്ചെത്തട്ടെ. കുറ്റക്കാരനെങ്കിൽ ശിക്ഷ അനുഭവിക്കെട്ട. ചർച്ചിെൻറ വിശ്വാസ്യതക്ക് സാരമായ കോട്ടം തട്ടിയിട്ടുണ്ട്. ജനങ്ങളിലെ വിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. നിഷ്പക്ഷ അന്വേഷണമാണ് അതിന്പോംവഴി - ബോംബെ അതിരൂപത വക്താവ് ഫ. നിഗെൽ ബാരെറ്റ് ‘ടൈംസ് നൗ’ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കേസ് സി.ബി.െഎക്ക് വിടണമെന്ന് ഹരജി
ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ പരാതിയിലെ അന്വേഷണം സി.ബി.െഎക്ക് വിടണമെന്ന് ഹരജി. ബിഷപ്പിനെതിരെ കോട്ടയം കുറവിലങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ കായംകുളം സ്വദേശി വി. രാജേന്ദ്രനാണ് ഹൈകോടതിയെ സമീപിച്ചത്. പരാതിയിൽ പൊലീസ് കേസെടുത്തിട്ട് 77 ദിവസമായി. മതിയായ തെളിവുണ്ടായിട്ടും പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നില്ല. പ്രതിയുടെ ലൈംഗിക ശേഷി പരിശോധനയും നടത്തിയിട്ടില്ല. അന്വേഷണം ശരിയായ രീതിയിലല്ല നീങ്ങുന്നതെന്നതിെൻറ തെളിവാണിത്. ബലാത്സംഗം നടന്നെന്ന് കന്യാസ്ത്രീ മജിസ്ട്രേറ്റിന് മുന്നില്‍ പോലും മൊഴി നല്‍കിയതാണ്. എന്നിട്ട് നടപടിയുണ്ടാവാത്തത് അന്വേഷണം സുതാര്യവും സത്യസന്ധവും അല്ലെന്നതിെൻറ തെളിവാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
പരാതി മുക്കിയത് മദർ ജനറാളെന്ന് സിസ്റ്റർ അനുപമ
കൊച്ചി: ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ പരാതി മുക്കിയത് മദർ ജനറാൾ ആയിരുന്നെന്ന് കുറിവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമ. പരാതി കിട്ടിയില്ലെന്ന് ഇപ്പോൾ പറയുന്ന അവർ അന്ന് പരാതിക്ക് നൽകിയ മറുപടി തെളിവായുണ്ടെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സിസ്റ്റർ അനുപമ പറഞ്ഞു.
സർക്കാർ പോരാടുന്നവർക്കൊപ്പം നിൽക്കണം –ഡബ്ല്യു.സി.സി
കൊച്ചി: സർക്കാറും വനിത കമീഷനും നീതിക്കുവേണ്ടി പോരാടാൻ ധൈര്യം കാണിച്ചവരോടൊപ്പം ഉറച്ചുനില്‍ക്കണമെന്ന് വിമൻ ഇന്‍ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി). സമൂഹവ്യവസ്ഥയിലെ പുരുഷാധിപത്യപരമായ സമീപനങ്ങൾക്കും അനീതികൾക്കുമെതിരെ പോരാടുന്ന ഓരോ സ്ത്രീയുടെയും കൂടെയാണ് ഡബ്ല്യു.സി.സി എന്നും കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ സംഘടനയുടെ കുറിപ്പ് വായിച്ച നടി റീമ കല്ലിങ്കൽ പറഞ്ഞു. കേരളത്തിലെ കന്യാസ്ത്രീകള്‍ മുന്നോട്ടു വെക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തില്‍ തങ്ങളും പങ്കു ചേരുകയാണ്. ഇത് സ്ത്രീകളുടെ തുറന്നു പറച്ചിലിെൻറ കാലമാണ്. പി.സി. ജോര്‍ജിെൻറ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. ഇരയോട് എപ്പോഴും അനാദരവ് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകള്‍ക്കെതിരെ നിയമനടപടി എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.