ഏർത്തയിലിെൻറ അറസ്റ്റ് ഉടൻ; സിസ്റ്റർ അമലക്ക് നോട്ടീസ് നൽകും

കോട്ടയം: ബിഷപ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച ഫാ. ജയിംസ് ഏർത്തയിലിനെ അറസ്റ്റ് ചെയ്യാൻ അേന്വഷണസംഘം തീരുമാനിച്ചു. ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരായ പീഡനക്കേസിൽനിന്ന് പിന്മാറാൻ പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്ത്രീക്ക് വാഗ്ദാനങ്ങൾ നൽകിയ േകസിലാണ് അറസ്റ്റ്. േനരേത്ത ഫാ. ഏർത്തയിലിെനതിരെ കേസിനെ സ്വാധീനിക്കാൻ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസെടുക്കുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. തുടരേന്വഷണത്തിൽ 10 ഏക്കർ വാഗ്ദാനം ചെയ്തതായി വ്യക്തമായതോടെ അറസ്റ്റ് ചെയ്യാൻ കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പിക്ക് നിർദേശം നൽകി. രണ്ടുദിവസത്തിനുള്ളിൽ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ഇൗ കേസിൽ ബിഷപ് ഫ്രാേങ്കാെയയും പ്രതിചേർക്കും.

പീഡനത്തിനിരയായ കന്യാസ്ത്രീയുെട ചിത്രം മാധ്യമങ്ങൾക്ക് നൽകിയ മിഷനറീസ് ഒാഫ് ജീസസ് സന്യാസിനി സമൂഹത്തിെൻറ വക്താവ് സിസ്റ്റർ അമലക്ക് േനാട്ടീസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബിലുള്ള സിസ്റ്ററോട് ഒരാഴ്ചക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകും.തെളിവെടുപ്പ് പൂർത്തിയായതിനാൽ ഇനി ബിഷപ്പിനെ കസ്ഡിയിൽ വാങ്ങേണ്ടതിെല്ലന്നും അന്വേഷണസംഘം തീരുമാനിച്ചു. തിങ്കളാഴ്ച ഉച്ചയോടെ തെളിെവടുപ്പ് പൂർത്തിയായെന്നും ഇനി ബിഷപ്പിെന കസ്റ്റഡിയിൽ വാങ്ങേണ്ട ആവശ്യമില്ലെന്നും കോട്ടയം എസ്.പി പറഞ്ഞു.

Tags:    
News Summary - jalandhar bishop case- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.