തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി വനിത തടവുകാര്‍ ജയില്‍ ചാടിയ സംഭവത്തില്‍ സൂ പ്രണ്ട് ഉൾപ്പെടെ മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി. അട്ടക്കുളങ്ങര വനിത ജയിൽ സൂപ്ര ണ്ട് വല്ലിയെ സസ്പെൻഡ് ചെയ്തു. താൽക്കാലിക ജീവനക്കാരും അസി. പ്രിസൺ ഒാഫിസർമാരുമ ായ സജിത, ഉമ എന്നിവരെ പിരിച്ചുവിടുകയും ചെയ്തു. തടവുകാരെ നിരീക്ഷിക്കുന്നതിലും സുരക്ഷ ഒരുക്കുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷിച്ച ഡി.െഎ.ജി സന്തോഷ്കുമാർ കണ്ടെത്തിയിരുന്നു.
ജയിലിലെ സുരക്ഷ അവലോകനം ചെയ്യുന്നതിലും വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിെൻറ നിർദേശാനുസരണം ശിക്ഷണ നടപടി കൈക്കൊണ്ടത്.
ദിവസങ്ങൾക്ക് മുമ്പാണ് അട്ടക്കുളങ്ങര വനിത ജയിലിലെ വിചാരണ തടവുകാരായ സന്ധ്യ, ശിൽപമോൾ എന്നിവർ ജയിൽചാടിയത്. തുടർന്ന്, ഒളിവിൽ പോയ ഇരുവരേയും പൊലീസ് പിടികൂടിയിരുന്നു. അതിനിടെ അട്ടക്കുളങ്ങര ജയിൽചാട്ടത്തിെൻറ പശ്ചാത്തലത്തിൽ ജയിലുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി വൈദ്യുതിവേലി സ്ഥാപിക്കുന്നത് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ജയില്‍വകുപ്പ്. ഇപ്പോള്‍ കണ്ണൂർ, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലുകളിലാണ് വൈദ്യുതി വേലിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.