അറസ്റ്റിലായ ബിജു മസ്താനും ഷൈൻ ജോസഫും

ആനക്കൊമ്പ് കേസ്: രണ്ടുപേർ കൂടി പിടിയിൽ

കുമളി: എട്ടുമാസം മുമ്പ് വണ്ടന്മേട്ടിൽ എട്ടരക്കിലോ വരുന്ന ആനക്കൊമ്പ് പിടികൂടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. രാജാക്കാട് പരപ്പനങ്ങാടി സ്വദേശി മടത്തിക്കുഴി ഷൈൻ ജോസഫ് (53), രാജാക്കാട് ചെറുപുറം വലിയപുരയ്ക്കൽ ബിജു മസ്താൻ (44) എന്നിവരെയാണ് കുമളി, വണ്ടന്മേട് സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ആനക്കൊമ്പ് കടത്താൻ ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന ബൊലേറോ വാഹനവും കസ്റ്റഡിയിലെടുത്തു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നേരത്തേ അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ഇവരിൽനിന്ന് രണ്ട് കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ട്. കഞ്ചാവ് കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിലാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ഡെപ്യൂട്ടി റേഞ്ചർമാരായ ജോജി എം. ജേക്കബ്, ഫോറസ്റ്റർമാരായ കെ.വി. സുരേഷ്, പി.കെ. വിനോദ്, പി.എസ്. നിഷാദ്, എസ്. ബിജു, ടി. അജികുമാർ, പി.ആർ. സാജു, പി.കെ. മഞ്ചേഷ്, കെ. അനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. 

Tags:    
News Summary - Ivory case: Two more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT