ആ ഖുർആൻ മലബാർ ഫോണ്ടിൽ; മുസ്ലിംകളുടെ പുണ്യനാടുകൾ ഇവയാണ്

കോഴിക്കോട്: കഴിഞ്ഞദിവസം ചാനൽ ചർച്ചക്കിടെ എസ്.എഫ്.ഐ നേതാവ് ജെയ്ക് സി. തോമസ് ഖുർആനുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. 'അറബി മലയാളത്തിലാണ് കേരളത്തിൽ പ്രിൻറ് ചെയ്യുന്ന ഖുർആനുള്ളത്. യു.എ.ഇയടക്കമുള്ള അറബ് രാജ്യങ്ങൾ മുസ്ലിംകൾക്ക് പുണ്യനാടാണ്' തുടങ്ങിയ പരാമർശങ്ങളാണ് അദ്ദേഹം നടത്തിയത്. എന്താണ് അറബി മലയാളം, മുസ്ലിംകളുടെ പുണ്യനാടകുൾ ഏതെല്ലാം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് ആബിദ് അടിവാരത്തിെൻറ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:

ജയ്ക്കുമാർ ആവർത്തിക്കാതിരിക്കാൻ

നാം ഒരുമിച്ചു ജീവിക്കുമ്പോഴും മതപരമായ വിഷയങ്ങളിൽ പരസ്പരമുള്ള അജ്ഞതയിൽ നിന്നാണ് ജയ്ക്ക് ഇന്നലെ ചില അബദ്ധങ്ങൾ പറഞ്ഞത്. പൊതുപ്രവർത്തകരെങ്കിലും ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കണം. ഇന്നലെ ജയ്ക്ക് പറഞ്ഞതിൽ ആരും ശ്രദ്ധിക്കാതെ പോയ ഒന്നടക്കം തിരുത്തപ്പെടേണ്ട നാല് ധാരണകളുണ്ട്.

1) അറബി മലയാളം

മലയാള ഭാഷയെ അറബി ലിപി ഉപയോഗിച്ച് എഴുതുന്ന പരിപാടിയാണത്. നമ്മൾ മംഗ്‌ളീഷ്‌ എഴുതുന്ന പോലെ. ലോകത്തെ എത്രയോ ഭാഷകൾ ഇംഗ്ലീഷ് അറബി ലിപികളിലാണ് എഴുതുന്നത്, മലായി, ഫിലിപ്പിനോ, ഇൻഡോനേഷ്യ ഭാഷകൾ ഉദാഹരണം.


ആ വിഷയത്തിൽ മറ്റൊരു കൗതുക വിജ്ഞാനമുണ്ട്. ഇന്ന് മലയാള ലിപിയിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളെക്കാൾ പഴക്കമുള്ളത് അറബി മലയാളത്തിനാണ്. അതായത് മലയാള ലിപി രൂപപ്പെട്ടു വരുന്നതിന് മുമ്പേ അറബി മലയാളം നിലവിലുണ്ട്. മലയാളത്തിലെ പല ക്ലാസിക്കുകളും അറബി മലയാളത്തിൽ എഴുതപ്പെട്ടവയാണ്. (ഈ വിഷയത്തിൽ ഡോക്ടർ അബ്ബാസ് പനക്കൽ നടത്തിയ പഠനം മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു, ഭാഷയോട് 'ബന്ധമുള്ള' മലയാളികൾ തീർച്ചയായും വായിച്ചിരിക്കേണ്ടാതാണ്).

2) ഖുർആൻ ലിപി

കേരളത്തിലും ഗൾഫിലും അച്ചടിക്കുന്ന ഖുർആൻ ഫോണ്ടുകൾ വ്യത്യസ്‍തമായിരുന്നു. റസ്മുൽ ഉസ്മാനി എന്നറിയപ്പെടുന്ന എഴുത്ത് നിയമങ്ങൾ പാലിച്ചുകൊണ്ട് വേണം എഴുതാൻ. അച്ചടി ഇത്രത്തോളം പുരോഗമിക്കാതിരുന്ന കാലത്ത് കേരളത്തിലെ അച്ചുകൂടങ്ങളിൽ ഖുർആൻ അച്ചടിച്ചിരുന്ന ഫോണ്ടാണ് മലബാർ ഫോണ്ട് (പൊന്നാനി എന്നും പറയും).

അറബി ഭാഷക്ക് സ്വന്തമായി ഫോണ്ട് ഉണ്ടാക്കിയവരാണ് മലയാളികൾ. ഇന്നും ഖുർആനും മദ്റസ പാഠപുസ്തകങ്ങൾ ഉൾപ്പടെ പലതും ആ ഫോണ്ടിൽ അച്ചടിക്കുന്നുണ്ട്. നേരത്തെ റസ്മുൽ ഉസ്മാനി പരിഗണിക്കാതെ കേരളത്തിൽ പ്രിൻറ് ചെയ്തിരുന്നു. ഇപ്പോൾ വിവിധ ഫോണ്ടുകളിൽ റസ്മുൽ ഉസ്മാനി പാലിച്ചുകൊണ്ടുള്ള ഖുർആനുകൾ ലഭ്യമാണ്. കൂഫി, നഷ്ക്, സുലുസ്, തുടങ്ങി നിരവധി അറബി ഫോണ്ടുകളിൽ ഖുർആൻ എഴുതുകയും അച്ചടിക്കുകയും ചെയ്തിട്ടുണ്ട്. ചിലതൊക്കെ ഇപ്പോഴും തുടരുന്നു. (ചിത്രം കാണുക)


3) മുസ്ലിംകളുടെ പുണ്യസ്ഥലങ്ങൾ

മൂന്ന് പുണ്യ സ്ഥലങ്ങളാണ് മുസ്ലിംകൾക്ക് പൊതുവായി ഉള്ളത്. മക്ക, മദീന, ബൈത്തുൽ മുഖദ്ദസ്. മക്ക, മദീന എന്നീ നഗരങ്ങൾക്ക് പുണ്യമുണ്ട്. പക്ഷെ അവയുൾക്കൊള്ളുന്ന സൗദി അറേബ്യ എന്ന രാജ്യത്തിന് പ്രത്യേക പുണ്യമില്ല എന്ന് മനസ്സിലാക്കണം.

4) സകാത്ത്

ജയ്ക് പറഞ്ഞതിൽ കാര്യമായി ശ്രദ്ധിക്കാതെ പോയതും എന്നാൽ സ്ഥിരമായി എല്ലാവരും പറയുന്നതുമായ അബദ്ധമാണ് സകാത്ത്. യു.എ.ഇ സകാത്തായി കൊടുത്തുവിട്ട ഖുർആൻ എന്നൊരു പ്രയോഗം ജയ്ക്ക് നടത്തിയിട്ടുണ്ട്. സകാത്ത് എന്നാൽ സൗജന്യമായി കൊടുക്കുക എന്നാണെന്നാണ് പലരും കരുതിയിരിക്കുന്നത്. തെറ്റാണത്.

നിസ്കാരം, നോമ്പ്, ഹജ്ജ് പോലെ ഇസ്ലാമിലെ അഞ്ച് നിർബന്ധ ആരാധനാ രൂപങ്ങളിൽ ഒന്നാണ് സകാത്ത്. ശുദ്ധീകരിക്കൽ എന്നാണ് ആ വാക്കിെൻറ അർഥം. വർഷം പൂർത്തിയാകുമ്പോൾ ഒരു മുസ്ലിമിെൻറ കൈയിൽ എല്ലാ ബാധ്യതകളും കഴിഞ്ഞ് ബാക്കിയാകുന്ന സമ്പത്തിെൻറ രണ്ടര ശതമാനത്തിന് നാട്ടിലെ പാവങ്ങളുടെ അവകാശമായി മാറും. അത് കൊടുക്കുന്ന പ്രക്രിയയാണത്. അതൊരു സൗജന്യമല്ല. സമ്പത്തിനെ ശുദ്ധീകരിക്കുക എന്ന അർത്ഥത്തിലാണ് സകാത്ത് എന്ന് വിളിക്കുന്നത്.

വെറുതെ കൊടുക്കുന്നതിന് മുസ്ലിംകൾ സദഖ എന്നാണ് പറയുക. ഖുർആൻ സൗജന്യമായി കൊടുക്കുന്നതിനെ ഖുർആൻ ഹദിയ (സമ്മാനം) കൊടുക്കുക എന്നാണ് പറയുന്നത്. കേരളത്തിലെ മുപ്പത് ശതമാനം വരുന്ന ഒരു ജനവിഭാഗത്തിെൻറ വിശ്വാസവും ജീവിത രീതികളും ചെറിയതോതിലെങ്കിലും ഒരു പൊതു പ്രവർത്തകൻ അറിയാതിരിക്കുന്നത് മോശമാണ്. മറ്റു മതവിഭാഗങ്ങളെക്കുറിച്ച് ഇത്തരം അബദ്ധങ്ങൾ കൊണ്ട് നടക്കുണ്ടോ എന്ന് എല്ലാ മതങ്ങളിലും പെട്ട പൊതുപ്രവർത്തകർ ചിന്തിക്കേണ്ടതുണ്ട്. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.