ഗാന്ധിനഗർ (കോട്ടയം): പേവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അന്തർസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ജീവൻ ബറുവയാണ് (39) വെള്ളിയാഴ്ച രാവിലെ 11ന് മെഡിക്കൽ കോളജ് സാംക്രമികരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ടത്.
കഴിഞ്ഞദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ചാടിപ്പോയ ഇയാളെ പിന്നീട് പൊലീസ് സാഹസികമായി പിടികൂടി വീണ്ടും മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.
തെരുവ്നായുടെ കടിയേറ്റ് കോട്ടയം ജില്ല ആശുപത്രിയിൽ ചികിത്സയിലിരുന്ന ജീവൻ ബറുവയെയും രണ്ട് സുഹൃത്തുക്കളെയും ബുധനാഴ്ചയാണ് വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്. ജീവൻ ബറുവയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
ബന്ധുക്കൾ എത്തിയശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വിട്ടുകൊടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജീവൻ ബറുവയുമായി ഇടപഴകിയവർക്ക് പ്രതിരോധ വാക്സിൻ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.