തിരുവനന്തപുരം: നിയമലംഘനങ്ങൾക്ക് പിഴചുമത്തിയിട്ടും അവ ഒടുക്കാതെ സർവിസ് നട ത്തുന്ന അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. സ്വകാര്യ സർവിസ് നടത്തുന്ന അന്തർസംസ്ഥാന ബസുകളിൽ ഭൂരിഭാഗവും കർണാടക, അരുണാചൽ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തവയാണ്. ബസുകൾക്ക് പെർമിറ്റ് നൽകിയ സംസ്ഥാനത്തിനാണ് റദ്ദ് ചെയ്യാനുള്ള അധികാരമുള്ളത്. ഇൗ സാധ്യത മറയാക്കിയാണ് ബസുകൾ നിയമലംഘനം തുടർന്നത്. എന്നാൽ ഇപ്പോൾ നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കാത്ത ബസുകളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്തശേഷം അതത് സംസ്ഥാനങ്ങളിലെ സർക്കാറിനെ രേഖാമൂലം അറിയിക്കാനാണ് മോേട്ടാർ വാഹനവകുപ്പിെൻറ തീരുമാനം.
സംസ്ഥാന സർക്കാർ നേരിട്ട് ആവശ്യപ്പെടുന്നതിനാൽ അരുണാചൽ പോലുള്ള സംസ്ഥാനങ്ങൾ നടപടി എടുക്കാൻ നിർബന്ധിതരാകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് കരുതുന്നത്.
ഇതര സംസ്ഥാനങ്ങളിൽ കോൺട്രാക്ട് കാരേജായി രജിസ്റ്റർ ചെയ്ത വാഹനങ്ങൾ നിയമവിരുദ്ധമായി സ്റ്റേജ് കാരേജ് വാഹനങ്ങളായി പ്രവർത്തിക്കുന്നുണ്ട്. അനധികൃത പാഴ്സൽ സർവിസ് നടത്തിയതിനും അമിത വേഗത്തിനും ഇവർക്ക് നോട്ടീസ് നൽകാറുണ്ടെങ്കിലും പിഴ അടയ്ക്കാറില്ല. അമിത വേഗത്തിൽ ഓടിയതിന് പിഴചുമത്തിയ 205 ബസുകൾ പിഴ ഒടുക്കിയില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. നടപടി നേരിടേണ്ട ഘട്ടമെത്തിയാൽ രജിസ്ട്രേഷൻ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റി നിയമനടപടികളിൽനിന്നു രക്ഷപ്പെടുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇതിനെയെല്ലാം തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് ബസുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തശേഷം, രജിസ്ട്രേഷൻ നടത്തിയ സംസ്ഥാനത്തെ സർക്കാറിനെ രേഖാമൂലം വിവരം അറിയിക്കാൻ തീരുമാനിച്ചത്.
അന്തർസംസ്ഥാന ബസുകൾ: പിഴ 45 ലക്ഷം കവിഞ്ഞു
തിരുവനന്തപുരം: അനധികൃത അന്തർസംസ്ഥാന കോൺട്രാക്ട് കാരേജുകൾക്കെതിരായ പരിശോധയിൽ ഇതിനകം പിഴയായി ഇൗടാക്കിയത് 45 ലക്ഷത്തിലേറെ രൂപ. ‘ഒാപറേഷൻ നൈറ്റ് റൈഡേഴ്സ്’ എന്ന പേരിൽ നടക്കുന്ന പരിശോധനയിൽ ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 1742 ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. 4596600 രൂപ പിഴ ചുമത്തി. എൽ.എ.പി.ടി ലൈസൻസില്ലാത്തതുമായി ബന്ധെപ്പട്ട് 257 ബുക്കിങ് ഏജൻസികൾക്ക് നോട്ടീസ് നൽകി.
അനധികൃതമായി ചരക്ക് കടത്തിയതിന് 35 ബസുകൾക്കെതിരെയും നടപടിയെടുത്തു. ശനിയാഴ്ച നടന്ന പരിശോധനയിൽ മാത്രം 117 ബസുകൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 4,36600 രൂപയാണ് പിഴ ചുമത്തിയത്. ചരക്ക് കടത്തിയതിന് ഒരു ബസിനെതിരെയും മതിയായ രേഖകളില്ലാതെ പ്രവർത്തിച്ചതിന് ഒരു ബുക്കിങ് ഏജൻസിക്കെതിരെയും നടപടിയെടുത്തു. പൊലീസിെൻറ സഹകരണത്തോടെ മോേട്ടാർ വാഹനവകുപ്പ് നടത്തുന്ന പരിശോധന ശക്തമായി തുടരാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.