തിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യ ബസുകളുടെ നിയമലംഘനം തടയുന്നതിൽ അധികൃത ർക്ക് അലംഭാവം. നിയമലംഘനം കണ്ടെത്തിയാൽ പിഴചുമത്തി വിടുകയാണ് നിലവിലെ രീതി. ഇതു മൂലം കുറഞ്ഞ പിഴ നൽകി നിയമലംഘനം നിർബാധം തുടരുകയാണ് അന്തർസംസ്ഥാന സ്വകാര്യ ബസ് ല ോബികൾ.
സംസ്ഥാനത്ത് ഒാടുന്ന അന്തർസംസ്ഥാന കോൺട്രാക്ട് കാര്യേജ് സർവിസുകൾ ഏ താണ്ട് 500 എണ്ണമാണ്. ചൊവ്വാഴ്ച വരെയുള്ള കണക്ക് പ്രകാരം ഇവർക്കെതിരെ എടുത്ത കേസു കൾ 3457ഉം. ദിവസവും ശരാശരി 120-130 കേസുകൾ രേഖപ്പെടുത്തുന്നുണ്ട്. ആറു ലക്ഷം രൂപവരെ ദിവസം പി ഴചുമത്തുന്നു. 500 ബസുകൾക്ക് എങ്ങനെ 3457 കേസ് എന്നല്ലേ?
സംശയിക്കേണ്ട, പിടിവീഴുമെന്നും പിഴ കിട്ടുമെന്നും ഉറപ്പുള്ളതിനാൽ പിഴപ്പണം കൂടി മുൻകൂട്ടി കരുതിയാണ് സ്വകാര്യബസുകളുടെ നിയമലംഘനം. ഗതാഗതവകുപ്പ് ശക്തമായ നടപടിയെടുത്തെന്ന് അവകാശപ്പെടുേമ്പാഴും പിഴ മുൻകൂട്ടി കെട്ടിെവച്ചാണ് അനധികൃത സർവിസ്. തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം പിഴ മാത്രം ഒരു കോടി രൂപ (1,08,43,550) കവിഞ്ഞു. പരിശോധനയെ തുടർന്ന് ആദ്യഘട്ടത്തിൽ ബസുകൾ നിരത്തിൽനിന്ന് വിട്ടുനിൽക്കുകയും സർവിസുകൾ മൂന്നിലൊന്നായി ചുരുങ്ങുകയും ചെയ്തിരുന്നു. പിന്നീടാണ് സ്ഥിതി മാറിയത്.
പരിശോധനയും നടപടിയും കർശനമായി തുടരുന്നെന്ന് മോേട്ടാർ വാഹനവകുപ്പ് അവകാശപ്പെടുേമ്പാഴും അതൊന്നും കൂസാതെ കോൺട്രാക്ട് കാേര്യജുകൾ ഒാടുകയാണ്.
ദിവസവും രാത്രി മോേട്ടാർ വാഹനവകുപ്പിെൻറ പരിശോധനയുണ്ട്. ബസുകൾ തടഞ്ഞ് പിഴയിടും. മിക്കവാറും യാത്ര തുടങ്ങുന്ന പോയൻറിലാണ് പരിശോധന. ടിക്കറ്റ് നൽകിയുള്ള യാത്രക്കും എല്ലാം പോയൻറുകളിൽനിന്നും ആളെയെടുക്കലുമടക്കം നിയമലംഘനങ്ങൾക്ക് 5000 രൂപയാണ് പിഴ.
ബുക്കിങ് ഏജൻസികൾക്ക് പുതിയ മാനദണ്ഡപ്രകാരം എൽ.എ.പി.ടി ലൈസൻസ് (ലൈസൻസ്ഡ് ഏജൻസി ഫോർ പബ്ലിക് ട്രാൻസ്പോർട്ട്) നിർബന്ധമാക്കിയെങ്കിലും ഇതൊന്നും അധികപേരും പാലിക്കുന്നില്ല. ഫലത്തിൽ പരിശോധനയും പിഴയീടാക്കലും ചടങ്ങായി തുടരുെന്നന്നല്ലാതെ കോൺട്രാക്ട് കാര്യേജുകൾക്ക് മൂക്കുകയറിടാൻ ഇനിയും ഗതാഗത വകുപ്പിന് കഴിഞ്ഞിട്ടില്ല.
ഇൗ സാഹചര്യത്തിൽ ബസ് പിടിച്ചെടുക്കൽ നടപടികളിലേക്ക് നീങ്ങാൻ ഗതാഗതവകുപ്പിന് ആലോചനയുണ്ട്. അതേസമയം, ഇത്രത്തോളം ബസുകൾ നിരത്തിൽനിന്നൊഴിവാകുകയും ബദൽ സംവിധാനമില്ലാതെ വരുകയും ചെയ്യുന്നത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കും.
കെ.എസ്.ആർ.ടി.സി സ്വന്തംനിലക്ക് കോൺട്രാക്ട് ബസുകൾ വാടക കരാർ വ്യവസ്ഥയിൽ നിരത്തിലിറക്കാൻ ശ്രമിച്ചെങ്കിലും സ്വകാര്യ ലോബിയുടെ ഇടപെടലിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. വീണ്ടും ടെൻഡർ വിളിക്കാനാണ് തീരുമാനം. ബദൽ സംവിധാനമൊരുക്കിയ ശേഷമാകും കർശന നടപടിയെന്ന് ഗതാഗത വകുപ്പ് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.