തൃശൂർ: അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് യുവാക്കൾ തൊഴിലെടുക്കുന്ന സ്വകാര്യ ഇൻഷു റൻസ് മേഖല തൊഴിൽ പുത്തൻ തൊഴിൽ ചൂഷണത്തിെൻറ അരങ്ങാവുന്നു. അടിസ്ഥാന ശമ്പളമോ ഇ.എസ ്.ഐ, പി.എഫ് ആനുകൂല്യങ്ങളോ നൽകാതെ കമീഷൻ വ്യവസ്ഥയിൽ വേതനം നൽകുന്ന ഇൻഷുറൻസ് കമ്പനികൾ യുവാക്കളുടെ തൊഴിൽശേഷി കുറഞ്ഞ കാലം കൊണ്ട പരമാവധി ഉൗറ്റിയെടുത്ത് ഉപയോഗശൂന്യമെന്ന് ബോധ്യമാവുേമ്പാൾ വലിച്ചെറിയും. ഒരു വർഷത്തിനിടയിൽ ഇൗ മേഖലയിൽ ജോലി ചെയ്ത കാൽ ലക്ഷത്തിലധികം പേർ ജോലിയൊഴിഞ്ഞു പോയെന്ന് ഇൻഷുറൻസ് മേഖലയിലെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. രണ്ടോ മുന്നോ വർഷമാണ് ഒരു ചെറുപ്പക്കാരന് ഇൗ രംഗത്ത് ജോലി ചെയ്യാനാവുക. ടാർഗറ്റ് എന്ന ബാലികേറാമല മുന്നിലിട്ടാണ് യുവത്വത്തെ ഇൗ വ്യവസായം പിഴിഞ്ഞ് വലിച്ചെറിയുന്നത്.
തുടക്കത്തിൽ സാധാരണ ബിസിനസ് ടാർഗറ്റ് ആയി കൊടുക്കും. പ്രായത്തിെൻറ ശേഷിയും തുടക്കത്തിെൻറ ആവേശവും വെച്ച് ആ ബിസിനസ് തികക്കുന്ന ചെറുപ്പക്കാരന് മുന്തിയ ഹോട്ടലിലെ കോൺഫറൻസിൽ വെച്ച് അനുമോദനവും മികച്ച വാഗ്ദാനങ്ങളും മറ്റും നൽകി ടാർഗറ്റ് കൂട്ടിക്കൊടുക്കും. അനുേമാദനത്തിെൻറയും കൊതിപ്പിക്കുന്ന വാഗ്ദാനങ്ങളുടെയും പ്രലോഭനത്തിൽ പണിയെടുത്ത് രണ്ടാമത്തെ ബിസിനസ് ടാർഗറ്റും ചെറുപ്പക്കാരനായ തൊഴിലാളി മുട്ടിക്കും. വർഷാന്ത കോൺഫറൻസിൽ അത് മാനേജ്മെൻറ് ആഘോഷമാക്കും.
എല്ല് വെള്ളമാക്കി എല്ലാ ബന്ധങ്ങളും ഉപയോഗിച്ച് കൈയും കാലും പിടിച്ച് ഒരു വിധത്തിൽ നേടിയ മുൻവർഷങ്ങളിലെ ടാർഗറ്റ് അയാളുടെ പരമാവധിയാണ് എന്നിരിക്കെ, മൂന്നാം വർഷം പറഞ്ഞ ബിസിനസ് തികക്കാൻ കഴിയാതെ വരും. അതോടെ അയാളുടെ ചീട്ട് കീറും. പണി ഒഴിവാക്കാൻ അയാൾ നിർബന്ധിതനാവും. പിരിച്ച് വിടലോ പുറത്താക്കലോ വേണ്ട. വേഷഭൂഷാദികളും വർത്തമാനവും മറ്റും ‘എക്സിക്യൂട്ടിവ്’ ആകുന്നത് കൊണ്ട് ചെറുപ്പക്കാർ ഇതിൽ വീഴും. ഒടുവിൽ പരാജിതൻ എന്ന മുദ്ര വീഴാതിരിക്കാൻ സ്വയം ഒഴിവാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.