തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരവേ പുറത്തുനിന്നും വാങ്ങുന്ന വൈദ്യുതിയുടെ അളവും കൂടുന്നു. ശരാശരി 85 ദശലക്ഷം യൂനിറ്റായിരുന്ന പുറത്തുനിന്നുള്ള പ്രതിദിന വൈദ്യുതി വാങ്ങൽ 90 ദശലക്ഷം യൂനിറ്റിന് മുകളിലേക്ക് കടന്നു. കഴിഞ്ഞ ദിവസം 90.69 ദശലക്ഷം യൂിറ്റാണ് കേരളത്തിന് പുറത്തുനിന്നും എത്തിച്ചത്.
ആഭ്യന്തര ഉൽപാദനം 16.45 ദശലക്ഷം യൂനിറ്റായി കുറഞ്ഞിരുന്നു. ജലനിരപ്പ് തഴുന്നതിനാൽ ജലവൈദ്യുതി പദ്ധതികളിൽ നിന്നും മാത്രമുള്ള ഉൽപാദനം 13.98 ദശലക്ഷം യൂനിറ്റായി പരിമിതപ്പെടുത്തി. ഇതോടെയാണ് വിവിധ സംസ്ഥാനങ്ങളിൽനിന്ന് വിലകൂടിയ വൈദ്യുതിയടക്കം കൂടുതലായി വാങ്ങിയത്. ഇടുക്കിയിൽ സംഭരണശേഷിയുടെ 35 ശതമാനമാണ് വെള്ളമുള്ളത്. പ്രതിദിന വൈദ്യുതി ഉപഭോഗം വേനൽ കനക്കുന്നതിന് മുമ്പ് 100 ദശലക്ഷം യൂനിറ്റിൽ താഴെയായിരുന്നത് ഒന്നര മാസത്തിലേറെയായി വലിയതോതിൽ ഉയരുകയായിരുന്നു. ഏപ്രിൽ 29ന് 113 ദശലക്ഷം യൂനിറ്റിലേക്ക് ഉപയോഗം വർധിച്ചു. അന്ന് പുറത്തുനിന്ന് വാങ്ങിയ വൈദ്യുതി 89.08 ദശലക്ഷം യൂനിറ്റും ആഭ്യന്തര ഉൽപാദനം 24.17 ദശ ലക്ഷം യൂനിറ്റുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.