ഇബ്രാഹിം കുഞ്ഞിൻെറ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും; അഴിമതി നടത്തിയിട്ടില്ലെന്ന് മുൻ മന്ത്രി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിൻെറ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും. മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി വിജിലൻസ് നൽകിയ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും.

ഇബ്രാഹിം കുഞ്ഞ് പദവി ദുരുപയോഗം ചെയ്തുവെന്ന് വിജിലൻസ് കോടതിയിൽ അറിയിച്ചു. അതേസമയം, കൈക്കൂലി വാങ്ങിയിട്ടില്ലെന്നാണ് മുൻ മന്ത്രിയുടെ വാദം. നിലവിൽ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിൻെറ ആരോഗ്യസ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.

ബുധനാഴ്ച രാവിലെയാണ് അദ്ദേഹത്തെ വിജിലൻസ് അറസ്റ്റ് ചെയ്തത്. രാവിലെ വിജിലൻസ് സംഘം വസതിയിലെത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - Ibrahim Kunju's bail application to be heard on Tuesday; Former minister says no corruption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.