തിരുവനന്തപുരം: മദ്യാസക്തിയുള്ളവർക്ക് കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം നൽ കുന്നതിനെതിരെ സർക്കാർ ഡോക്ടർമാർ കരിദിനം ആചരിച്ചു. കറുത്ത ബാഡ്ജും ധരിച്ചാണ് ഡോക്ടർമാർ ബുധനാഴ്ച ജോലിക്കെത്തിയത്്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സർക്കാ ർ നിലപാടിനെതിരെ രംഗത്തുണ്ട്. അശാസ്ത്രീയ നിലപാടാണിതെന്നും മദ്യാസക്തിയുള്ളവർക ്ക് ശാസ്ത്രീയ ചികിത്സയാണ് വേണ്ടതെന്നുമാണ് ഡോക്ടർമാരുടെ നിലപാട്. അതേസമയം കുറിപ്പടി നൽകാൻ നിർബന്ധിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഡോക്ടർമാരുടെ പ്രതിഷേധത്തിനിടെ 100 രൂപ സർവിസ് ചാർജ് ഇൗടാക്കി മദ്യം വീട്ടിലെത്തിക്കുമെന്ന് വ്യക്തമാക്കി ബിവറേജസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ സർക്കുലർ ഇറക്കി. വില അധികമില്ലാത്ത റമ്മും ബ്രാൻഡിയുമാണ് വിതരണം ചെയ്യുക. ബിയറും വൈനും നൽകില്ല. ആഴ്ചയിൽ മൂന്ന് ലിറ്ററിൽ അധികം മദ്യം നൽകാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.
മദ്യ വിതരണത്തിന് ഒരു വാഹനത്തിൽ രണ്ട് തൊഴിലാളികളെ ചുമതലപ്പെടുത്തുകയും ആ വാഹനത്തിന് പൊലീസ്/എക്സൈസ് അകമ്പടി തേടുകയും വേണം. ബെവ്കോ വെയർഹൗസിനു കീഴിൽ ഒരു ദിവസം വരുന്ന പാസുകളുടെ എണ്ണം കണക്കാക്കി ഒരുമിച്ച് മദ്യം വിതരണം ചെയ്യും. സഞ്ചരിക്കേണ്ട ദൂരം, പാസുകളുെട എണ്ണം എന്നിവ കണക്കാക്കി മാനേജർമാർ വാഹനം ഏർപ്പാടാക്കണം.
മദ്യം വിതരണം ചെയ്യാൻ തയാറാകാത്ത ജീവനക്കാരുടെ പട്ടിക ആസ്ഥാനത്തേക്ക് നൽകാനും നിർദേശിച്ചിട്ടുണ്ട്. മദ്യത്തിന് പാസുമായി ആളുകൾ ബെവ്കോയെ സമീപിച്ചുതുടങ്ങിയിട്ടുണ്ട്.
ഐ.എം.എയും ഹൈകോടതിയിലേക്ക്
കൊച്ചി: അമിത മദ്യാസക്തിയുള്ളവർക്ക് സർക്കാർ ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഐ.എം.എയുടെ മാനസികാരോഗ്യ വിഭാഗം ഹൈകോടതിയിൽ. അടിയന്തര സ്വഭാവത്തിലുള്ളതായതിനാൽ വിഡിയോ കോൺഫറൻസിങ് മുഖേന പൊതുതാൽപര്യ ഹരജിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷെൻറ ദേശീയ മാനസികാരോഗ്യ വിഭാഗം ചെയർമാൻ ഡോ. എൻ. ദിനേശ് ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കും അപേക്ഷ അയച്ചു. ഹരജിയായി പരിഗണിക്കാൻ അനുമതി ലഭിച്ചാൽ ടി.എൻ. പ്രതാപൻ എം.പിയുടെ സമാന ഹരജിക്കൊപ്പം ഇതും വ്യാഴാഴ്ച കോടതിയുടെ പരിഗണനക്കെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.