19കാരന് എച്ച്.ഐ.വി പോസിറ്റിവ് എന്ന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതായി പരാതി  

കോഴിക്കോട്: ഹിമോഫീലിയ ബാധിച്ച 19കാരെൻറ  രക്തം പരിശോധിച്ച സ്വകാര്യലാബുകാർ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയെന്ന് പരാതി.  എച്ച്.ഐ.വി പോസിറ്റിവ് എന്ന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ലാബിനെതിരെ നിയമനടപടിയെടുക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ യുവാവ് ചികിത്സയുടെ ഭാഗമായി രക്തം മാറാന്‍ ബുധനാഴ്ച വൈകീട്ടാണ് മെഡിക്കല്‍ കോളജിലെത്തിയത്. യുവാവിന് എലിസ ടെസ്റ്റ് നടത്താന്‍ ഡോക്ടർ നിർദേശിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ലാബ് അടച്ചതിനാല്‍ സ്വകാര്യലാബിൽ പരിശോധിച്ചപ്പോൾ എച്ച്.ഐ.വി പോസിറ്റിവ് ഫലം നല്‍കിയെന്നാണ് പരാതി. എച്ച്.ഐ.വിയുടെ കൂടിയ അളവായ 5.32 ആണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. ഇതുകണ്ട  ഡോക്ടര്‍ വീണ്ടും  രക്തപരിശോധന നിര്‍ദേശിച്ചു. മറ്റൊരു സ്വകാര്യലാബില്‍ പരിശോധിച്ചപ്പോള്‍ എച്ച്.ഐ.വി നെഗറ്റീവാണെന്നായിരുന്നു ഫലം. വ്യാഴാഴ്ച വീണ്ടും മറ്റൊരു  ലാബില്‍  രക്തം പരിശോധിച്ച് എച്ച്.ഐ.വി ഇല്ലെന്ന് സ്ഥിരീകരിച്ചു.

റിപ്പോര്‍ട്ടറിഞ്ഞ യുവാവും കുടുംബവും കടുത്ത മാനസിക സമ്മര്‍ദത്തിലായി. യുവാവിെൻറ രക്തമെടുക്കവെ മുറിവേറ്റ പുരുഷ നഴ്സും മാനസിക സംഘര്‍ഷത്തിലായി  ഗുളിക കഴിച്ചുവെന്ന് ബന്ധുക്കൾ പറഞ്ഞു. ലാബിനെതിരെ ഡി.എം.ഒക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് യുവാവിെൻറ പിതാവ് അറിയിച്ചു. 

Tags:    
News Summary - hiv test falt india news, malayalam news, madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.