തിരുവനന്തപുരം: ശബരിമല സർവിസുകൾ തുണച്ചു, കാൽ നൂറ്റാണ്ടിന് ശേഷം കെ.എസ്.ആർ.ടി.സി സ ്വന്തം വരുമാനത്തിൽ നിന്ന് ജനുവരി മാസത്തെ ശമ്പളം നൽകുന്നു. 45.2 കോടി രൂപയാണ് ശബരിമല സീസണിൽ ലഭിച്ചത്. മുൻവർഷത്തെക്കാൾ 30 കോടി രൂപയുടെ വർധന. ഇതാണ് 25 വർഷത്തിന് ശേഷം സ് വന്തം വരുമാനത്തിൽനിന്ന് ശമ്പളം നൽകാനുള്ള സാഹചര്യമൊരുക്കിയതെന്ന് മാനേജ്മെൻറ് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞമാസം വരെ 20 - 50 കോടി സർക്കാർ ധനസഹായവും അതിന് മുമ്പ് 50 കോടി രൂപക്ക് മുകളിൽ തുക ബാങ്ക് വായ്പയുമെടുത്താണ് കോർപറേഷൻ ശമ്പളം നൽകിയത്. 31,270 സ്ഥിരം ജീവനക്കാരും 3926 എംപാനൽ-താൽക്കാലിക ജീവനക്കാരുമാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. 15,000 മുതൽ 1,50,000 രൂപ വരെ പ്രതിമാസം ശമ്പളമായി നൽകുന്നുണ്ട്. ഇവരെല്ലാം പൂർണമായും ജോലിക്ക് ഹാജരായാൽ മാസം 90 കോടി ശമ്പളം ഇനത്തിൽ നൽകണം.
25 വർഷമായി തുടർന്നുവന്ന സിംഗിൾ ഡ്യൂട്ടി സംവിധാനം നിർത്തലാക്കിയതും ഗുണം ചെയ്െതന്നാണ് മാനേജ്മെൻറ് വിശദീകരിക്കുന്നത്. ആഴ്ചയിൽ മൂന്ന് ദിവസം എന്നതിന് പകരം ആറ് ദിവസവും ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരായി. പ്രതിദിനം 646 പേരുടെ മാനവവിഭവശേഷി ലാഭിക്കാനായതോടെ പ്രതിവർഷം 58.94 കോടി രൂപ ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസം വിവിധ അലവൻസിനത്തിൽ 8.2 ലക്ഷം രൂപയുടെ ലാഭമാണ് ഉണ്ടായത്.
അദർ ഡ്യൂട്ടിയിലുണ്ടായിരുന്ന 613 കണ്ടക്ടർ-ഡ്രൈവർമാരെ സർവിസിൽ ഒാപറേഷനായി മാറ്റിയതിലൂടെ 55.95 കോടി രൂപയുടെ ജോലിലാഭമുണ്ടായി. കഴിഞ്ഞവർഷം 69.62 കോടി ബസുകളിലെ പരസ്യ ഇനത്തിൽ ലഭിച്ചിരുന്നത് ഇക്കുറി 189.98 കോടിയായി വർധിച്ചു. 64 മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനുള്ള വാടകയായി 24.5 കോടി രൂപ ലഭിച്ചു. ബസുകളിൽ കൊറിയർ സർവിസ് നടപ്പാക്കിയപ്പോൾ 1.63 കോടി രൂപയാണ് വരുമാന ഇനത്തിൽ ലഭിച്ചത്. പുതിയ ടെൻഡറിൽ ഇത് 7.03 കോടിയായെന്നും മാനേജ്മെൻറ് വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.