ന്യൂഡൽഹി: ആവർത്തിച്ചാവശ്യപ്പെട്ടിട്ടും സത്യവാങ്മൂലം നൽകാത്തതിന് കേരള സർക്കാറിന് സുപ്രീംകോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. സി.ബി.എസ്.ഇ സ്കൂളുകൾക്ക് അനുകൂലമായ ഹൈകോടതി വിധിക്കെതിരെ കേരളം സമർപ്പിച്ച അപ്പീലിൽ സത്യവാങ്മൂലം ഫയൽ ചെയ്യാതിരുന്നതിനാണ് ജസ്റ്റിസുമാരായ മദൻ ബി. ലോക്കൂർ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചിെൻറ ഉത്തരവ്.
സി.ബി.എസ്.ഇ സ്കൂളുകളെ ദോഷകരമായി ബാധിക്കുന്ന സർക്കാർ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിച്ച സ്കൂൾ മാനേജ്മെൻറുകൾക്ക് അനുകൂലമായ വിധി കേരള ഹൈകോടതി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ഇതിന്മേൽ സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്കൂളുകൾ സംബന്ധിച്ച വിശദാംശങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഹൈകോടതി റദ്ദാക്കിയ നാല് മാർഗനിർദേശങ്ങൾക്ക് അടിസ്ഥാനമാക്കിയത് എന്താണെന്ന ചോദ്യവും സുപ്രീംകോടതി ഉയർത്തി. ഇതിന്മേൽ 2016 ഡിസംബറിൽ സുപ്രീംകോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടിരുന്നു. നിരന്തരം കേസ് മാറ്റിവെക്കാൻ ആവശ്യപ്പെട്ട കേരള സർക്കാർ ഒരു വർഷമായി സത്യവാങ്മൂലം ഫയൽ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഒരു ലക്ഷം രൂപ പിഴയടക്കാൻ വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.