കൊച്ചി: കേരള-കർണാടക അതിർത്തി അടച്ചത് സംസ്ഥാന സർക്കാറുകൾ തമ്മിലെ പ്രശ്നമായ തിനാൽ കേന്ദ്രസർക്കാർ ഇടപെട്ട് രമ്യമായി പരിഹരിക്കണമെന്ന് ഹൈകോടതി. കോവിഡ്-19 നേരിടാനുള്ള ശ്രമങ്ങളുടെ പേരിൽ ഒരു മനുഷ്യജീവൻപോലും പൊലിയാൻ അനുവദിക്കരുതെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
അതിർത്തി അടച്ചതുമൂലമുള്ള അപകടങ്ങളും ദുരിതവും ചൂണ്ടിക്കാട്ടി ഹൈകോടതിയിലെ അഭിഭാഷക സംഘടന നൽകിയ പൊതുതാൽപര്യ ഹരജിയാണ് പരിഗണിച്ചത്. കർണാടക സർക്കാർ സമയം തേടിയതിനെ തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി. വിഡിയോ കോൺഫറൻസിങ് മുഖേനയാണ് വാദം കേട്ടത്.
കർണാടക നടപടി നിയമവിരുദ്ധമാണെന്നും രണ്ടുപേരുടെ മരണത്തിനിടയാക്കിയെന്നും കേരള സർക്കാറിനുവേണ്ടി ഹാജരായ അഡീ. അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടി. അതിനിടെ, ദേശീയപാത 66 ഉൾപ്പെടെ റോഡുകളും മറ്റ് ഉൾനാടൻ റോഡുകളും കർണാടക അടച്ചതിനെതിരെ കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ സുപ്രീംകോടതിയിൽ. മംഗലാപുരം അടക്കമുള്ള കർണാടകത്തിലെ ആതുര ശുശ്രൂഷ സൗകര്യം ഉപയോഗിക്കുന്നത് തടയുകയാണ് ഇതിലൂടെ ചെയ്തതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
അതിർത്തി അടച്ചതിെൻറ ഫലമായി കേരളത്തിലേക്ക് അവശ്യവസ്തുവിതരണം മുടങ്ങിയെന്ന് അഡ്വ. ഹാരിസ് ബീരാൻ മുഖേന സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.