തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊണ്ട ന്യൂനമർദത്തെതുടർന്ന് പിറവിയെടുത്ത ‘ഒാഖി’ ചുഴലിക്കാറ്റ് കേരളത്തിൽ വൻ നാശനഷ്ടം വിതച്ചു. വൈദ്യുതാഘാതമേറ്റും മരം കടപുഴകിയും ദമ്പതികളുൾപ്പെടെ തിരുവനന്തപുരം ജില്ലയിൽ മൂന്നുപേർ മരിച്ചു. കൊല്ലം കുളത്തൂപ്പുഴയിൽ ഒാടിക്കൊണ്ടിരുന്ന ഒാേട്ടാക്ക് മുകളിൽ മരം വീണ് ഡ്രൈവർ മരിച്ചു. കന്യാകുമാരി ജില്ലയിൽ മരം ദേഹത്ത് വീണ് നാലുപേർ മരിച്ചു. തിരുവനന്തപുരത്ത് തീരദേശത്തുനിന്ന് 150ഒാളം ബോട്ടുകളിലും വള്ളങ്ങളിലുമായി മത്സ്യബന്ധനത്തിന് പോയ 275ഒാളം മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി. തിരച്ചിൽ തുടരുകയാണ്.
വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം മരം വീണ് പഴയപള്ളിക്ക് സമീപം വടയാർ പുരയിടത്തിൽ അൽഫോൻസാമ്മ (65), വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് കാട്ടാക്കട, കിള്ളി സ്വദേശികളായ അപ്പുനാടാർ (71), ഭാര്യ സുമതി (65) എന്നിവരാണ് മരിച്ചത്. കുളത്തൂപ്പുഴയിൽ ഒാടിക്കൊണ്ടിരുന്ന ഒാേട്ടാക്ക് മുകളിൽ മരംവീണ് കൂവക്കാട് ആർ.പി.എൽ സ്വദേശിയും പെരുമാൾ-സീതാലക്ഷ്മി ദമ്പതികളുടെ മകനുമായ വിഷ്ണുവാണ് (40) മരിച്ചത്. കന്യാകുമാരി ജില്ലയിൽ മരങ്ങൾ കടപുഴകി ദേഹത്ത് വീണാണ് നാലുപേർ മരിച്ചത്. കാർത്തിക വടലി സ്വദേശി രാജേന്ദ്രൻ (38), മണ്ടയ്ക്കാടിന് സമീപം സരസ്വതി (45), പളുകൽ സ്വദേശി അലക്സാണ്ടർ (55), ഈത്താമൊഴി പാൽകിണറ്റാൻവിള സ്വദേശി കുമരേശൻ (55) എന്നിവരാണ് മരിച്ചത്.
കുളത്തൂപ്പുഴയിൽനിന്ന് കൂവക്കാടേക്ക് പോകുംവഴി നെടുവന്നൂർക്കടവ് ജങ്ഷന് സമീപത്തുവെച്ച് ഒാേട്ടാക്ക് മുകളിൽ മരം വീണാണ് കൂവക്കാട് ആർ.പി.എൽ സ്വദേശിയും പെരുമാൾ-സീതാലക്ഷ്മി ദമ്പതികളുടെ മകനുമായ വിഷ്ണു മരിച്ചത്. റോഡുവക്കിലെ മരം മഴയിലും കാറ്റിലും ഒാേട്ടാക്ക് മുകളിൽ വീഴുകയായിരുന്നു. ഭാര്യ: നാഗലക്ഷ്മി. മക്കൾ: ഗുരു, ശരണ്യ. മഴക്കിടെ വീട്ടുമുറ്റത്തുനിന്ന തെങ്ങില്‍നിന്ന് വീണ ഓല എടുത്തുമാറ്റുന്നതിനിടെ ഷോക്കേറ്റാണ് കാട്ടാക്കട കിള്ളി തുരുമ്പാട് തടത്തരികത്ത് വീട്ടിൽ അപ്പുനാടാർ (73), ഭാര്യ സുമതി (68) എന്നിവർ മരിച്ചത്. ശബരിമല സന്നിധാനത്തും പരിസരത്തും വ്യാഴാഴ്ച പുലർച്ച മുതൽ അനുഭവപ്പെട്ട കനത്തമഴയിലും ശക്തമായ കാറ്റിലും ഭാഗിക നാശം. ശബരിപീഠത്തും മരക്കൂട്ടത്തും സന്നിധാനത്ത് വാവരുനടയുടെ മുന്നിലുമായി മൂന്ന് മരങ്ങളുടെ നിരവധി ശിഖരങ്ങൾ ഒടിഞ്ഞുതൂങ്ങി.
ശനിയാഴ്ചവരെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 75 കി.മീ വേഗത്തിൽ വീശിയടിക്കുന്ന ഒാഖിയുടെ അടുത്ത 12 മണിക്കൂറിലെ നീക്കം നിർണായകമാണെന്നാണ് അധികൃതർ നൽകുന്ന വിവരം. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിലേക്ക് ചുഴലിക്കാറ്റ് നീങ്ങുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥ നിരീക്ഷണകേന്ദ്രവും സർക്കാറിന് നൽകിയ വിവരം. എന്നാൽ, കേരള തീരത്തേക്ക് കടന്നാൽ ഉണ്ടാകുന്ന നാശം മറികടക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു. .
മഴയിലും കാറ്റിലും നൂറുകണക്കിന് മരങ്ങൾ കടപുഴകി. നിരവധി വാഹനങ്ങളും തകർന്നു. വൈദ്യുതി, ഫോൺ, കുടിവെള്ളം എന്നിവ മുടങ്ങി. റെയിൽ, വാഹനഗതാഗതം താളംതെറ്റി. നാഗര്കോവില്ഭാഗത്തേക്കും തിരിച്ചുമുള്ള തീവണ്ടികള്‍ പലതും റദ്ദാക്കി. ജലനിരപ്പ് ഉയർന്നതിനെതുടർന്ന് പ്രധാന ഡാമുകളിലെ ഷട്ടറുകളും തുറന്നു. മലയോരമേഖലയായ അമ്പൂരിയിലും വിതുരയിലും ഉരുൾപൊട്ടി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ചുഴലിക്കാറ്റ് കൂടുതൽ നാശം വിതക്കാൻ സാധ്യത. കലക്ടർമാരുമായി മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാനത്ത് ഏത് അടിയന്തരസാഹചര്യവും നേരിടാൻ പൊലീസ് സജ്ജമാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. എ.ഡി.ജി.പി സുധേഷ്കുമാറിെൻറ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലെ മലയോര മേഖലകളിൽ വൈകുന്നേരം ആറു മുതൽ രാവിലെ ആറുവരെയുള്ള സമയം യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയുടെ മലയോരമേഖലയായ കട്ടപ്പന, നെടുങ്കണ്ടം, കുമളി, മൂന്നാർ എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. മരങ്ങൾ വീണ് പലയിടത്തും ഗതാഗതം സ്തംഭിച്ചു. ൈവദ്യുതി ബന്ധം തകരാറായിട്ടുണ്ട്. കല്ലടയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കിയില്‍ പലയിടത്തും കനത്ത കാറ്റ് വീശുന്നുണ്ട്. കോട്ടയത്തും രാവിലെ മുതല്‍ മൂടിയ കാലാവസ്ഥയും മഴയുമാണ്.
എല്ലാ വില്ലേജ് ഓഫീസുകളും പഞ്ചായത്ത് ഓഫീസുകളും ഇന്ന് രാത്രി പ്രവര്‍ത്തിക്കും. ജില്ലയിലെ മലയോര മേഖലയില്‍ ഇന്നു വൈകുന്നേരം ആറു മുതല്‍ നാളെ രാവിലെ ആറുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആര്.ടി.ഒക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ജലവിതാനം 115 മീറ്റര്‍ കടന്നതിനാല്‍ തെന്മല പരപ്പാര്‍ ഡാം ഏതു നിമിഷവും തുറന്നു വിടാന്‍ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.