പെരുമണ്ണ: അർധരാത്രി ഓടിറങ്ങിയെത്തിയ മൂർഖനിൽനിന്ന് പുത്തൂർമഠം മണലൊടി കോയയെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത് വളർത്തുപൂച്ച. ശനിയാഴ്ച പുലർച്ച മൂന്നരയോടെ കിടപ്പുമുറിയിൽനിന്ന് പൂച്ച അസാധാരണമായി കരയുന്നതുകേട്ടാണ് കോയയും ഭാര്യയും ഉണർന്നത്. ഇതിനിടെ, പൂച്ച കോയയുടെ ദേഹത്തേക്കു ചാടി. പന്തികേട് തോന്നി തിരിഞ്ഞപ്പോഴാണ് കട്ടിലിനടിയിൽ മൂർഖനെ കണ്ടത്. മുറി പൂട്ടി പുറത്തിറങ്ങിയശേഷം മാത്തോട്ടം വനശ്രീയിൽ വിവരമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.