ആശുപത്രിയിൽ കൊണ്ടുപോവാനുള്ള തയ്യാറെടുപ്പിനിടെ വീട്ടിൽ പ്രസവിച്ചു, യുവതിക്ക് ശുശ്രൂഷ നൽകാൻ ആരോഗ്യവകുപ്പ് ജീവനക്കാരെത്തി

പീരുമേട്: വീട്ടിൽ പ്രസവിച്ച യുവതിക്ക് ശുശ്രൂഷയൊരുക്കി ആരോഗ്യവകുപ്പ് ജീവനക്കാർ. പള്ളികുന്ന് പോത്തുപാറ സ്വദേശിനിക്ക് ചൊവ്വാഴ്ച രാവിലെയാണ് പ്രസവവേദന അനുഭവപ്പെട്ടത്. ആശുപത്രിയിൽ എത്തിക്കാൻ ഒരുങ്ങുേമ്പാൾ വീട്ടിൽ പ്രസവിക്കുകയും ചെയ്തു. അപ്പോൾ തന്നെ ബന്ധുക്കൾ ആശുപത്രിയിലറിയിച്ചു.

പീരുമേട് ആശുപത്രിയിലെ ആരോഗ്യവകുപ്പ് ജീവനക്കാർ ഉടൻ വീട്ടിലെത്തി വേണ്ട ശുശ്രൂഷ നൽകുകയായിരുന്നു. തുടർന്ന് അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവർ പൂർണ ആരോഗ്യത്തോടെ കഴിയുന്നെന്ന് ജീവനക്കാർ പറഞ്ഞു. അരോഗ്യ വകുപ്പ് ജീവനക്കാരായ ദിലീപ്, ടി. ഓമന, കെ.ഡി. ഷൈല, ഡി. സുഷമ, രാധ കരുൺ എന്നീ ജീവനക്കാരാണ് സഹായവുമായി എത്തിയത്.

Tags:    
News Summary - Health department staff arrived to care for the young woman who gave birth at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.