കൊണ്ടോട്ടി: ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടിയതോടെ സംവരണ വിഭാഗത്തിൽ ആശയക്കുഴപ്പം. 70 വയസ്സിന് മുകളിലുള്ളവരാണ് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം നൽകുന്ന സംവരണ വിഭാഗത്തിലുള്ളത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ച മാർഗനിർദേശപ്രകാരം നവംബർ 17ന് മുമ്പ് 70 വയസ്സ് പൂർത്തിയാകുന്നവരാണ് ഇൗ വിഭാഗത്തിൽ പരിഗണിച്ചിരുന്നത്. ആദ്യം കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധിയുടെ അവസാന ദിവസമായിരുന്നു നവംബർ 17. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം പിന്നീട് ഡിസംബർ 12ലേക്ക് മാറ്റി.
മുന്‍വര്‍ഷങ്ങളില്‍ ഹജ്ജ് അപേക്ഷ സ്വീകരണത്തിെൻറ തൊട്ടുമുമ്പുള്ള ദിവസമാണ് വയസ്സ് നിജപ്പെടുത്തുന്നതിനായി പരിഗണിച്ചിരുന്നത്. അതിനാൽ ഹജ്ജ് അപേക്ഷ തീയതി നീട്ടിയാലും പ്രശ്നങ്ങളുണ്ടാകാറില്ല. എന്നാല്‍, ഇക്കുറി അപേക്ഷയുടെ അവസാന ദിവസമാണ് വയസ്സ് നിജപ്പെടുത്തുന്നതിനായി പരിഗണിച്ചത്. ഇതോടെ നവംബര്‍ 18നും ഡിസംബര്‍ 12നും ഇടയിൽ 70 വയസ്സ് പൂർത്തിയാകുന്നവരുടെ അപേക്ഷകൾ നിലവിൽ ജനറൽ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
തീയതി നീട്ടിയതോടെ സംവരണ വിഭാഗത്തിൽ ഉൾപ്പെട്ട, നേരത്തെ ജനറൽ വിഭാഗത്തിൽ അപേക്ഷ നൽകിയവർ എന്ത് ചെയ്യണെമന്നതിലാണ് ആശയക്കുഴപ്പം. വീണ്ടും അപേക്ഷിക്കണോ അതോ നിലവിലെ അപേക്ഷ സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തുേമാ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.