കൊച്ചി: ചരക്കുസേവന നികുതി നിലവിൽവന്നതുമുതൽ ലക്ഷക്കണക്കിന് വ്യാപാരികളെ വലക്ക ുന്ന സോഫ്റ്റ്വെയറിെൻറ ചുമതലക്കാരായ ജി.എസ്.ടി നെറ്റ്വർക് കമ്പനിയുടെ നിയന്ത് രണം ഏറ്റെടുക്കുന്നത് വൈകിച്ച് കേന്ദ്രസർക്കാറിെൻറ ഒളിച്ചുകളി. ജി.എസ്.ടി കൗൺസിലി െൻറയും കേന്ദ്രമന്ത്രിസഭയുടെയും അംഗീകാരമുണ്ടായിട്ടും കമ്പനി നിയന്ത്രണം ഏറ്റെടു ക്കാൻ സർക്കാർ മടിക്കുന്നത് സ്വകാര്യ കമ്പനിയെ സഹായിക്കാനും വ്യാപാരികളിൽനിന്ന് പിഴയിനത്തിൽ കോടികൾ ഈടാക്കാൻ അവസരമൊരുക്കാനുമാണെന്നാണ് ആരോപണം.
കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് 49ഉം എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എൽ.ഐ.സി ഹൗസിങ് ഫിനാൻസ്, എൻ.എസ്.സി സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെൻറ് കമ്പനി എന്നിവക്ക് 51ഉം ശതമാനം ഓഹരി പങ്കാളിത്തത്തോടെയാണ് ജി.എസ്.ടി നെറ്റ്വർക്ക് കമ്പനി രജിസ്റ്റർ ചെയ്തത്. വ്യാപാരികൾക്ക് രജിസ്ട്രേഷൻ, റിട്ടേൺ സമർപ്പണം, റീഫണ്ടിങ് എന്നിവ സുഗമമായി നടത്താൻ സോഫ്റ്റ്വെയർ ഉൾപ്പെടെ സാേങ്കതിക സംവിധാനങ്ങൾ ഒരുക്കിനൽകേണ്ട ഉത്തരവാദിത്തം കമ്പനിക്കാണ്. ഈ ജോലി 1379 കോടിക്ക് ഇൻഫോസിസിന് കരാർ നൽകി.
എന്നാൽ, ജി.എസ്.ടി നിലവിൽവന്നതിന് തൊട്ടുപിന്നാലെ സോഫ്റ്റ്വെയർ സംവിധാനം തകരാറിലായി. ഹെൽപ്ഡെസ്ക് പ്രവർത്തനവും കാര്യക്ഷമമായില്ല. തുടർന്ന്, 2018ൽ കമ്പനിയുടെ പൂർണ നിയന്ത്രണം കേന്ദ്ര സർക്കാറിനാകണമെന്ന് ജി.എസ്.ടി കൗൺസിൽ നിർദേശിക്കുകയും കേന്ദ്ര മന്ത്രിസഭ ഇത് അംഗീകരിച്ച് ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ, നാളിതുവരെ തുടർനടപടി ഉണ്ടായില്ലെന്ന് കേരള ജി.എസ്.ടി പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ജേക്കബ് സന്തോഷിന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
പൂർണമായും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ആവശ്യമായ നടപടി രജിസ്ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ചിൽ കമ്പനി പൂർത്തിയാക്കിയിട്ടുണ്ട്. സോഫ്റ്റ്വെയർ തകരാർ മൂലം റിട്ടേൺ സമർപ്പിക്കാനാവാത്ത 38 ലക്ഷം വ്യാപാരികളിൽനിന്ന് പ്രതിദിനം 19 കോടി പിഴ ഈടാക്കുകയാണ്. സോഫ്റ്റ്വെയർ തകരാറിെൻറ പേരിൽ ഇൻഫോസിസിൽനിന്ന് 16 കോടി പിഴ ഈടാക്കിയ രേഖകളും പുറത്തുവന്നു. എന്നിട്ടും കേന്ദ്രം മെല്ലെപ്പോക്ക് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.