തിരുവനന്തപുരം: അഞ്ച് ജില്ലകളിലെ ഭൂഗര്‍ഭ ജലനിരപ്പ് 50 ശതമാനം താഴ്ന്നതായി ഭൂഗര് ഭ ജല ഡയറക്ടര്‍ ജെ. ജസ്റ്റിൻ മോഹന്‍. ഭൂജല വകുപ്പിെൻറ റിപ്പോര്‍ട്ട് പ്രകാരം 50 സെൻറിമീ റ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെയാണ് ജലം താഴ്ന്നത്. ആലപ്പുഴ, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളില്‍ ഇതു വരള്‍ച്ചക്ക് വഴിവെച്ചേക്കും. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവും.
പ്രളയം ബാധിച്ച ഇടുക്കി ജില്ലയിലെ അടിമാലി, തൊടുപുഴ, കട്ടപ്പന, ദേവികുളം മേഖലകളില്‍ ജലദൗര്‍ലഭ്യം ഇനിയും കൂടും. വയനാട്ടിലെ ചില സ്ഥലങ്ങളിലും വരള്‍ച്ച ഭീഷണിയുണ്ട്. കാസർകോട്, ചിറ്റൂര്‍, മലമ്പുഴ ബ്ലോക്കുകളില്‍ ഭൂഗര്‍ഭ ജലനിരപ്പ് വളരെ താഴെയാണ്. ഈ പ്രദേശങ്ങള്‍ അപകട മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ചിറ്റൂര്‍ താലൂക്കിലെ പെരുമാട്ടി പഞ്ചായത്തിലാണ് അമിത ചൂഷണം കാരണം ഭൂഗര്‍ഭ ജലനിരപ്പ് ഏറ്റവും താഴ്ന്നത്.
എന്നാൽ, തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളില്‍ ജലദൗര്‍ലഭ്യം കൂടാനിടയില്ല. കൊല്ലം ആര്യങ്കാവില്‍ ജലദൗര്ലഭ്യമുണ്ടാകും. ഭൂജല വകുപ്പിന് കീഴിലെ 756 നിരീക്ഷണ കിണറുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയതാണ് റിപ്പോര്െട്ടന്നും ഡയറക്ടർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.