ശ്രീനാരായണഗുരു ഓപൺ സർവകലാശാല വി.സിയായി നിയമിച്ചത് ജിഹാദിയെ -കെ. സുരേന്ദ്രൻ

തൃശൂർ: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലറായി നിയമിച്ചത് ജിഹാദിയെ ആണെന്നും ശ്രീനാരായണ ഗുരുവിന്റെ പേരിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. തൃശൂരിൽ സംസ്ഥാന നേതൃയോഗത്തിന് എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

കള്ളക്കടത്തിന്റെയും അധോലോകത്തിന്റെയും അഴിമതിയുടെയും കേന്ദ്രമായി കേരളം മാറി. മുഖ്യമന്ത്രിയാണ് ഇതിനെല്ലാം സൂത്രധാരൻ. കേന്ദ്ര പദ്ധതികൾ ആട്ടിമറിക്കുന്നു.പാവപ്പെട്ടവർക്കുള്ള പദ്ധതികൾ പണം വാരാനുള്ളതാക്കി സംസ്ഥാന സർക്കാർ മാറ്റിയെന്നും സുരേന്ദ്രൻ ആരോപിച്ചു.

വോട്ടർപട്ടികയിൽ തിരിമറി നടത്തുന്നു. കള്ളവോട്ടും വോട്ടിരട്ടിപ്പും ആയി തെരഞ്ഞെടുപ്പിനെ സമീപിക്കാനാണ് സി.പി.എം തയ്യാറെടുക്കുന്നത്. കണ്ണൂർ മോഡൽ കേരളം മുഴുവൻ വ്യാപിക്കാനാണ് ശ്രമമെങ്കിൽ ബി.ജെ.പി പല്ലും നഖവും ഉപയോഗിച്ച് എതിർക്കും. പിണറായി വിജയന്റെ സാമന്ത പ്രതിപക്ഷമായി യു.ഡി.എഫ് മാറിയെന്നും സുരേന്ദ്രൻ വിമർശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.