തിരുവനന്തപുരം: ഇതരജില്ലകളിലെ സർക്കാർ ഒാഫിസുകളിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് അവർ താമസിക്കുന്ന ജില്ലയിലെ കലക്ടറേറ്റ്, തദ്ദേശ സ്ഥാപനങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജോലി ചെയ്യുന്നതിന് മാർഗനിർദേശം പുറപ്പെടുവിച്ചു.
തദ്ദേശ സ്ഥാപനങ്ങൾക്കോ കലക്ടറേറ്റുകൾക്കോ ഏതെങ്കിലും ജീവനക്കാരെൻറ സേവനം ആവശ്യമാണെങ്കിൽ വിട്ടുനൽകണമെന്ന് മാതൃവകുപ്പിനോട് ആവശ്യപ്പെടാം. ജീവനക്കാരെൻറ ഒാഫിസിലെ ആവശ്യകത പരിശോധിച്ച് വകുപ്പ് മേധാവിക്ക് അനുമതി നൽകുകേയാ നിരസിക്കുകയോ ചെയ്യാം. ഇത്തരം ജീവനക്കാരുടെ സേവനം ഒാഫിസിൽ അത്യാവശ്യമാണെന്ന് തോന്നുന്നപക്ഷം മാതൃവകുപ്പ് മേധാവിക്ക് ജീവനക്കാെര തിരികെ വിളിക്കാം.
ഗ്രൂപ് മൂന്ന്, നാല് വിഭാഗങ്ങളിലെ ജീവനക്കാരുടെ കാര്യത്തിൽ മാത്രമാണ് ഇൗ ക്രമീകരണം. ചുമതലപ്പെടുത്തിയ ഡ്യൂട്ടി പൂർത്തിയാകുന്ന മുറക്കോ സർക്കാർ ഉത്തരവ് നൽകുന്ന മുറക്കോ തദ്ദേശ സ്ഥാപനങ്ങളും കലക്ടർമാരും ഇൗ ജീവനക്കാരെ വിടുതൽ ചെയ്ത് മാതൃവകുപ്പിൽ ജോലിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശിക്കണം. ഇത്തരം ക്രമീകരണം ജീവനക്കാർ ദുരുപയോഗം ചെയ്യുന്നില്ലെന്ന് തദ്ദേശ സ്ഥാപനങ്ങളും കലക്ടർമാരും ഉറപ്പാക്കണം. ദുരുപയോഗം ചെയ്യുകയോ ചുമതലപ്പടുത്തിയ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ചെയ്താൽ അവരെ ഉടൻ വിടുതൽ ചെയ്യുകയും മാതൃവകുപ്പിനെ അറിയിക്കുകയും വേണമെന്നും പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിെൻറ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.