??????????? ??????? ????? ???????, ????? ???? ???? ??????????

ഗോൾഡൻ കായലോരവും വീണു; മരടിൽ വിധി നടപ്പാക്കി -VIDEO

കൊച്ചി: നിയമലംഘനങ്ങൾക്ക് മേൽ നീതിയുടെ വിജയം. മരടിലെ ആ നാല് കൂറ്റൻ കെട്ടിടങ്ങൾ ഇനി ഒാർമ. തീരദേശപരിപാലന നിയമം ലം ഘിച്ച് നിർമിച്ചതിനെത്തുടർന്ന് സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട കൊച്ചി മരടിലെ നാല് ഫ്ലാറ്റുകളും പൊളിച്ചത ിലൂടെ ഫ്ളാറ്റ് മിഷൻ പൂർണം. ഇതോടെ ശാസ്ത്രീയവും സമഗ്രവുമായ നടപടികളിലൂടെ മരടിൽ സർക്കാർ സുപ്രീംകോടതി വിധി നടപ്പാ ക്കി.

14.8 കിലോ സ്‌ഫോടക വസ്തുക്കളുപയോഗിച്ച് ഗോൾഡൻ കായലോരം ഫ്ലാറ്റ് തകർത്തതോടെയാണ് മിഷൻ ഫ്ലാറ്റ് പൂർത്തിയായ ത്. എഡിഫസ് എൻജിനിയറിങ് കമ്പനിയാണ് ഫ്ലാറ്റ് പൊളിച്ചത്. ഏറ്റവും ഒടുവിൽ പൊളിച്ച ഗോൾഡൻ കായലോരത്തിൽ 40 അപ്പാർ ട്ട്മന്‍റുകളാണുണ്ടായിരുന്നത്. സമീപത്തുണ്ടായിരുന്ന അംഗൻവാടിക്ക് കുഴപ്പമൊന്നും സംഭവിക്കാത്ത തരത്ത ിലാണ് ഫ്ലാറ്റ് പൊളിച്ചത്.

Full View

ഞായറാഴ്ച രാവിലെ 11 മണിക്ക് 122 അപ്പാർട്ട്മെൻറുകളുള്ള ജെയ് ൻ കോറൽകോവാണ് ആദ്യം പൊളിച്ചത്. 72.8 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ജെയ്ൻ കോറൽകോവ് തകർത്തത്. 49 ഡിഗ്രി ചെ രിഞ്ഞ് പുറകിലേക്കാണ് കെട്ടിടം വീണത്. എഡിഫസ് എൻജിനിയറിങ് കമ്പനി തന്നെയാണ് ജെയ്ൻ കോറൽകോവും പൊളിച്ചത്.

Full View

ശനിയാഴ്ചയാണ് മറ്റുരണ്ടു കെട്ടിടങ്ങളായ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആൽഫ സെറീൻ എന്നിവ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്. രാജ്യത്തെ ഏറ്റവും വലിയ നിയന്ത്രിത സ്ഫോടനപരമ്പരകൾക്കാണ് കൊച്ചി നഗരം ശനിയാഴ്ചയും ഞായറാഴ്ചയും സാക്ഷ്യംവഹിച്ചത്. താരതമ്യേന നിശ്ശബ്ദവും നിയന്ത്രിതവുമായ സ്ഫോടനമാണ് എഡിഫൈസ് എൻജിനീയറിങ്, ജെറ്റ് ഡിമോളിഷൻ കമ്പനികൾ ചേർന്ന് നടത്തിയ പൊളിക്കലിനുണ്ടായത്. എന്നാൽ, വിജയ് സ്റ്റീൽസ് കരാർ ഏറ്റെടുത്ത ആൽഫ ടവറുകളുടെ സ്ഫോടനവേളയിൽ ചുറ്റുപാടും വലിയതോതിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

Full View

മുൻകൂട്ടി ആസൂത്രണം ചെയ്തതിനനുസരിച്ച് കൃത്യസമയത്ത് തകർക്കൽ നടപ്പാക്കാനായില്ലെങ്കിലും എല്ലാ നടപടിക്രമവും വിജയകരമായാണ് അവസാനിച്ചത്. നിരവധി ഫയർ എൻജിനുകളാണ് ഇതിന് ഉപയോഗിച്ചത്. കലക്ടർ എസ്. സുഹാസ്, സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്, ഡി.സി.പി ജി. പൂങ്കുഴലി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഫ്ലാറ്റുകൾ പരിശോധിച്ചശേഷമാണ് പ്രദേശത്തേക്ക് പൊതുജനത്തിന് പ്രവേശനാനുമതി നൽകിയത്.

ഹോളിഫെയ്ത്ത്, ആൽഫ

ചരിത്രസംഭവത്തിന് സാക്ഷികളാവാൻ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. പ്രതീക്ഷിച്ചതിെനക്കാൾ വിജയകരമായി പര്യവസാനിച്ചു എന്നാണ് ഫ്ലാറ്റ് പൊളിക്കൽ ചുമതലയുള്ള സാങ്കേതികസമിതിയുടെ വിലയിരുത്തൽ.

ജനസാഗരമായി ദേശീയപാത; നിയന്ത്രിക്കാൻ പാടുപെട്ട് പൊലീസ്
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് നേരിൽ കാണാൻ രണ്ടാംദിവസം വൻ ജനപ്രവാഹമായിരുന്നു. ഞായറാഴ്ച ആയതിനാൽ ആദ്യദിവസത്തേതിനെക്കാൾ കൂടുതൽ ആളുകൾ ഇവിടേക്ക് ഒഴുകിയെത്തി. രാവിലെ ജെയിൻ കോറൽകോവ് ഫ്ലാറ്റ് പൊളിക്കുമ്പോൾ കായലിന് എതിർവശത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും ഇടവഴികളിലും ആളുകൾ നിറഞ്ഞുകവിഞ്ഞു. എന്നാൽ, ഇതിെനക്കാളേറെ ജനമാണ് ഉച്ചകഴിഞ്ഞ് ‘ഗോൾഡൻ കായലോരം’ പൊളിക്കുന്നത് കാണാനെത്തിയത്.

വൈറ്റില-അരൂർ േദശീയപാത തൈക്കൂടം പാലത്തിൽ നിറഞ്ഞുകവിഞ്ഞവർ പലവട്ടം നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിക്കവെ പൊലീസുമായി വാക്കേറ്റവുമുണ്ടായി.
പാലത്തിെൻറ ഒരുവരിയിൽ പൂർണമായും നിറഞ്ഞ ആളുകൾ വിഡിയോ പകർത്താനും സെൽഫിയെടുക്കാനും മത്സരിച്ചു. സമീപത്തെ ബഹുനില കെട്ടിടങ്ങൾ മാധ്യമങ്ങളെയും കാണാനെത്തിയവരെയും കൊണ്ട് നിറഞ്ഞു. ദേശീയപാത ആയതിനാൽ ഇതുവഴി കടന്നുപോയവരൊക്കെ വാഹനങ്ങളൊതുക്കി കാണാൻ നിന്നു. ഇവിെട ഗതാഗതം നിയന്ത്രിക്കുന്നതുവരെ ഇത് തുടർന്നുകൊണ്ടിരുന്നു. തൈക്കൂടം പാലത്തിനടിയിലും സമാനമായിരുന്നു അവസ്ഥ. നിരോധനമേർപ്പെടുത്തിയതിന് പുറത്തുള്ള ഭാഗം നിറഞ്ഞുകവിഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ തിങ്ങിനിറഞ്ഞതോടെ പൊലീസിന് പണി ഇരട്ടിയായി. ഇതിനിടയിലേക്ക് അസഭ്യവാക്കുകളും അധിക്ഷേപങ്ങളുമായി സാമൂഹികവിരുദ്ധർ എത്തിയതിനെതിരെ പരാതിപ്പെടേണ്ട സാഹചര്യവുമുണ്ടായി. കൂടുതൽ പ്രശ്നങ്ങളുണ്ടാക്കിയവരെ പൊലീസുകാർ സ്ഥലത്തുനിന്ന് അകറ്റി. ‘ഗോൾഡൻ കായലോരം’ ഫ്ലാറ്റ് പൊളിച്ചശേഷം പൊടി ദേശീയ പാതയിലേക്ക് വ്യാപിച്ചപ്പോൾ ആളുകൾ കൂട്ടമായി ഓടിമാറി.

പൊലീസ് ശക്തമായ ഇടപെടലുകളാണ് നടത്തിയത്. ജെയിന്‍ കോറല്‍കോവ് ഫ്ലാറ്റ് പൊളിച്ചപ്പോള്‍ 800 പൊലീസുകാര്‍ സുരക്ഷക്കും 300 പേര്‍ ട്രാഫിക് നിയന്ത്രിക്കാനുമുണ്ടായിരുന്നു. ‘ഗോൾഡൻ കായലോരം’ പൊളിച്ചപ്പോഴും ഇത്രതന്നെ പൊലീസുകാര്‍ സജ്ജരായി. രാവിലെ 24 പോയൻറിലും ഉച്ചക്ക് 26 കേന്ദ്രങ്ങളിലുമായാണ് പൊലീസിനെ വിന്യസിച്ചത്.

Tags:    
News Summary - Golden Kayalram Flat Demolished-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.