കൊച്ചി: കൊറോണയിലും തളരാതെ സ്വർണവില കുതിച്ചുയരുന്നു. ഗ്രാമിന് 50 രൂപ വർധിച്ച് 4000 രൂപയാണ് ചൊവ്വാഴ്ചത്തെ വില. പവന് 32,000 രൂപ. ഇന്നലെ ഗ്രാമിന് 3950ഉം പവന് 31,600 രൂപയും ആയിരുന്നു.
ലോക്ക്ഡൗൺ കാരണം ജ്വല്ലറികൾക്ക് അവധിയാണ െങ്കിലും അഡ്വാൻസ് ബുക്ക് ചെയ്തവർക്കും വിവാഹം പോലുള്ള അത്യാവശ്യകാര്യങ്ങൾക്കും ഇടപാട് നടക്കുന്നുണ്ട്. ഈ സാ ഹചര്യത്തിലാണ് മാനദണ്ഡങ്ങൾക്കനുസരിച്ച് വില നിശ്ചയിക്കുന്നത്.
ഫെബ്രുവരി അവസാനവും മാർച്ച് ആദ്യവാരവുമായി കൊറോണപ്പേടിയിൽ ലോകവിപണി ഇടിഞ്ഞപ്പോൾ ആഗോളവ്യാപകമായി എല്ലാവരും സ്വർണത്തിലായിരുന്നു അഭയം പ്രാപിച്ചത്. ഇതോടെ ഫെബ്രുവരി 15ന് തുടങ്ങിയ വിലവർധന മാർച്ച് ആറിന് 32,320 എന്ന റെക്കോഡ് വിലയിൽ മുത്തമിട്ടു. എന്നാൽ, ഭൂഖണ്ഡങ്ങൾ ഭേദിച്ച് കൊറോണ രൗദ്രതാണ്ഡവം തുടങ്ങിയതോടെ മാർച്ച് 10 മുതൽ സ്വർണത്തിനും വില ഇടിഞ്ഞുതുടങ്ങി. 17ന് അത് അടുത്തിടെയുള്ള ഏറ്റവും കുറഞ്ഞ വിലയായ 29600 രൂപയിൽ എത്തി. ഒടുവിൽ, 19 മുതൽ പതിയെ തിരികെ കയറാൻ തുടങ്ങി. ജനതാ കർഫ്യൂവിന്റെ തലേ ദിവസമായ 21ന് 30,400 രൂപയായിരുന്നു വില. കർഫ്യൂ കഴിഞ്ഞ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വില 30240 ആയി കുറഞ്ഞു.
എന്നാൽ, രൂപയുടെ മൂല്യത്തകർച്ചകാരണം 24 മുതൽ സ്വർണവില വീണ്ടും തിരിച്ചുകയറാൻ തുടങ്ങി. ഗ്രാമിന് 50 രൂപ കൂടി 30640 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. 3830 രൂപയായിരുന്നു ഗ്രാമിന് വില. പിന്നീടുള്ള ദിവസങ്ങളിൽ ഗ്രാമിന് ഒരുതവണ 20ഉം മൂന്ന് തവണ 50ഉം രൂപ വീതമാണ് വർധിച്ചത്. ഇന്ന് 4000 രൂപയിലെത്തി.
വിപണി നിശ്ചലം; വില മുകളിലോട്ട്
ഡോളറും രൂപയും ദുർബലമായതാണ് കോവിഡ് 19 പശ്ചാത്തലത്തിൽ വിപണികൾ നിശ്ചലമായിട്ടും വില ഉയരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 1610 - 1625 ഡോളറാണ് ട്രോയ് ഔൺസിന് അന്താരാഷ്ട്ര വില. കേരളത്തിൽ 10 ഗ്രാം തങ്കത്തിന് 43500 രൂപയാണ് ഇപ്പോഴത്തെ വില.
76 കടന്നിരുന്ന രൂപ ആർ.ബി.ഐ റിപ്പോ നിരക്ക് കുറച്ച ദിവസം 74 ലേക്ക് എത്തിയിരുന്നെങ്കിലും 75.48ലേക്ക് എത്തി വീണ്ടും ദുർബലാവസ്ഥയിലേക്ക് നീങ്ങുകയാണ്.
കഴിഞ്ഞ രണ്ട് ആഴ്ചയായി ഡോളർ താഴ്ന്ന നിലയിലാണ്. യു.എസ് ഫെഡറൽ റിസർവ് സ്വീകരിച്ച രണ്ട് ട്രില്യൺ ഡോളറിന്റെ ഉത്തേജക പാക്കേജ് വലിയ തോതിൽ വിജയം കണ്ടിട്ടില്ലന്ന വിലയിരുത്തലിലാണ് വിപണി.
എണ്ണ വിലയിലെ എക്കാലത്തെയും ഇടിവ്, യു.എസ് അടക്കമുള്ള രാജ്യങ്ങളിലെ സാമ്പത്തിക ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചുള്ള ആശങ്ക എന്നിവയും സ്വർണ വില ഉയരുന്നതിനു കാരണമായി.
1.70 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജിലുടെ രൂപ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നെയും ദുർബലമാവുകയാണ് ചെയ്തത്. ഇതാണ് ഇന്ത്യയിൽ
സ്വർണ വില വർധിക്കാനുള്ള മറ്റൊരു കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.