മൂന്നാര്‍: എട്ടുവയസ്സുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശ യിക്കുന്ന മധ്യവയസ്കന് പൊലീസ് നിരീക്ഷണത്തില്‍. കഴുത്തില്‍ കയര്‍ കുരുങ്ങി മരിച ്ച നിലയില്‍ കണ്ടെത്തിയ എട്ടുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലടക്കം സൂചന കിട്ടിയതോടെയാണ് ഊഞ്ഞാലിൽ കുരുങ്ങിയെന്ന് കരുതിയ മൂന്നാം ക്ലാസുകാരിയുടെ മരണത്തിൽ പൊലീസ് ഊർജിത അന്വേഷണത്തിനു മുതിർന്നത്.
അതിനിടെ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായും തെളിവ് ലഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും കുട്ടിയുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും തെളിവ് കിട്ടിയില്ല. എന്നാല്‍, സാഹചര്യത്തെളിവുകള്‍ ശേഖരിച്ച പൊലീസ് സമീപവാസിയാണ് പ്രതിയെന്ന് ഉറപ്പിച്ചു. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ അറസ്റ്റ് വൈകുകയാണ്. ഇയാളെ നിരീക്ഷിക്കാൻ പ്രത്യേക സംഘം എസ്റ്റേറ്റിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
എസ്റ്റേറ്റ് ലയത്തിലെ വീട്ടില്‍ കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.