ഘർവാപസി കേന്ദ്രത്തിലെ പീഡനം: അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ഡി.ജി.പിക്ക് പരാതി

െകാച്ചി: പെൺകുട്ടികളെ തടവിൽ പാർപ്പിച്ച് മർദിക്കുന്ന തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തിനെതിരായ (ഘർവാപസി കേന്ദ്രം) അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി പരാതിക്കാരി ഡി.ജി.പിക്ക് നിവേദനം നൽകി. മറ്റ് മതങ്ങളെ മോശമാക്കി ചിത്രീകരിച്ചുള്ള ക്ലാസുകൾ നടത്തുന്നതായും മതത്തിെൻറ പേരിൽ പീഡനം നടത്തുന്നതായും പൊലീസിന് മൊഴി നൽകിയിട്ടും മതസ്പർധ വളർത്തുന്ന നടപടികൾക്കെതിരായ വകുപ്പ് ചേർക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. പരാതിയിലും ഉദയംപേരൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസർക്ക് നൽകിയ മൊഴിയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, െഎ.പി.സി 153 എ വകുപ്പ് ചുമത്താതെയാണ് എഫ്.െഎ.ആര്‍ രജിസ്റ്റർ ചെയ്തത്.

യോഗ സെൻററിലെ പീഡനത്തിനും ഭീഷണിക്കും പിന്നിലെ മുഖ്യ ബുദ്ധികേന്ദ്രമായ കോഒാഡിനേറ്റർ ശ്രുതിക്കെതിരെ മൊഴി നൽകിയെങ്കിലും അവരെ പ്രതി ചേർത്തിട്ടില്ല. പെൺകുട്ടികളെ തടങ്കലിൽവെച്ച് പീഡിപ്പിക്കുന്നവരിൽ പ്രധാനിയാണവർ. കുറ്റകൃത്യത്തില്‍ മറ്റ് പ്രതികൾക്കെന്നപോലെ ഇവർക്കും പങ്കാളിത്തമുണ്ട്.

സെപ്റ്റംബർ 29നാണ് താന്‍ ഇവര്‍ക്കെതിരെ മൊഴി നല്‍കിയത്. താനും തൃപ്പൂണിത്തുറയിലെ ഘർവാപസി കേന്ദ്രത്തിലെ തടങ്കലിൽ പീഡനത്തിനിരയായെന്ന കണ്ണൂര്‍ അഴീക്കൽ സ്വദേശിനിയായ യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സംഭവം സംബന്ധിച്ച പരാതി നൽകിയ ശേഷം ശ്രുതി ഇൗ പെൺകുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇൗ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനോ കേസെടുക്കാനോ അന്വേഷണ സംഘം തയാറായിട്ടില്ല. അന്വേഷണം അട്ടിമറിക്കാനാണ് ശ്രമമെന്നും ഇൗ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ അന്വേഷിക്കുകയോ ക്രൈംബ്രാഞ്ചിന് വിടുകയോ ചെയ്യണമെന്നും പരാതിയിൽ പറയുന്നു.
Tags:    
News Summary - gharwapsi ernakulam-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.