കൊച്ചി: സീറോ മലബാർ സഭ ആർച് ബിഷപ് മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിർമിക്കാൻ നിർദേശം നൽകിയത് ഫാ. ടോണി കല്ലൂക്കാരനാണെന്ന് സഭ കേസിലെ മൂന്നാം പ്രതി ആദിത്യയുടെ മ ൊഴി. അതിരൂപതക്കുവേണ്ടി ഇത് ചെയ്യണമെന്നായിരുന്നു ടോണി കല്ലൂക്കാരൻ തന്നോട് ആവശ്യപ ്പെട്ടതെന്ന് ആദിത്യ ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തി.
ആലുവ ഡിവൈ.എസ്.പി എ. വിദ്യാധരെൻറ നേതൃത്വത്തിൽ ആദിത്യയുമായി വിവിധ കേന്ദ്രങ്ങളിൽ തെളിവെടുപ്പ് നടത്തി. ഇയാളുടെ കുടുംബത്തിെൻറ ഉടമസ്ഥതയിെല എളംകുളം കോന്തുരുത്തിയിലെ ശ്രേഷ്ഠ ട്രേഡേഴ്സിലും പരിശോധന നടത്തി. ഒന്നര ദിവസത്തെ പൊലീസ് കസ്റ്റഡിക്കുശേഷം കോടതിയിൽ ഹാജരാക്കിയ ആദിത്യയെ വീണ്ടും റിമാൻഡ് ചെയ്തു.
കേസിൽ ആദിത്യയുടെ ജാമ്യാപേക്ഷ കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ ഫാ. പോള്‍ തേലക്കാട്ടാണ് ഒന്നാം പ്രതി. ബിഷപ് ജേക്കബ് മനത്തോടത്ത്, ആദിത്യ, ഫാ. ടോണി കല്ലൂക്കാരൻ എന്നിവരാണ് യഥാക്രമം രണ്ടുമുതൽ നാലുവരെ പ്രതികൾ. ഭൂമി ഇടപാടിൽ മാർ ആലഞ്ചേരിയുടെ പേരിൽ വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയെന്നാണ് കേസ്. അവ ഫാ. പോൾ തേലക്കാട്ടിന് ഇ-മെയിൽ വഴി അയച്ചു. ബിഷപ് ജേക്കബ് മനത്തോടത്ത് ഇവ സീറോ മലബാർ സഭ സിനഡിൽ അവതരിപ്പിച്ചു.
വ്യാജരേഖയെന്ന് കണ്ടെത്തിയതോടെ സിനഡിെൻറ നിർദേശപ്രകാരം കേസ് നൽകുകയായിരുന്നു. പ്രതി ചേർത്തതോടെ ടോണി കല്ലൂക്കാരൻ മുൻകൂർ ജാമ്യത്തിന് എറണാകുളം ജില്ല കോടതിയിൽ അപേക്ഷ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.