പാചകവാതകം യഥേഷ്ടം; വില കുറക്കാതെ ഹോട്ടലുകൾ

കണ്ണൂർ: പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ രാജ്യത്തുണ്ടായ പാചക വാതക ക്ഷാമം മുൻനിർത്തി വർധിപ്പിച്ച ഭക്ഷണവില കുറക്കാൻ മടിച്ച് ഹോട്ടലുടമകൾ. പാചക വാതക നിയന്ത്രണം നീക്കി ഗ്യാസ് സിലിണ്ടറുകൾ യഥേഷ്ടം കിട്ടിയിട്ടും കട്ടൻചായ മുതൽ ബിരിയാണി വരെ കൂട്ടിയ വിലയിൽ മാറ്റമൊന്നുമില്ല. വാണിജ്യ പാചകവാതകത്തിന് വിലകുറച്ചില്ലെന്നാണ് ഇതിന് ഹോട്ടലുടമകൾ പറയുന്ന മറുപടി.

10ഉം 12ഉം രൂപക്ക് ലഭിച്ചിരുന്ന ചായക്ക് 15 രൂപയാണ് പാചകവാതക പ്രതിസന്ധിയുടെ പേരിൽ കൂട്ടിയത്. ഊണിന് 60ൽ നിന്ന് 80രൂപവരെയും സാധാരണ ഹോട്ടലുകൾ ഈടാക്കി. 12 രൂപയുടെ ദോശക്കും ഇഡ്ലിക്കും 15, പൊറോട്ടക്ക് 12ൽനിന്ന് 16-18 രൂപ വരെ വർധിപ്പിച്ചു. ഇങ്ങനെ മിക്ക ഭക്ഷണ ഇനങ്ങൾക്കും പാചകവാതക ക്ഷാമത്തിന്റെ പേരിൽ വില കൂട്ടി.

പൊതുമേഖല കമ്പനികളുടെ പാചകവാതകം ലഭിക്കാതെ വന്നപ്പോൾ സ്വകാര്യ കമ്പനികളുടെ സിലിണ്ടറുകൾ ഇരട്ടി വിലക്ക് വാങ്ങേണ്ടിവന്നപ്പോഴാണ് ഹോട്ടലുകൾ വില കുത്തനെ കൂട്ടിയത്. സിലിണ്ടർ ഒന്നിന് 3500 രൂപ വരെയും അടിയന്തര സാഹചര്യം കണക്കാക്കി ഇതിലധികവും നൽകിയാണ് അന്ന് ഹോട്ടലുകൾ പ്രവർത്തിച്ചത്. മാർച്ച് ആദ്യവാരത്തിൽ ഉടലെടുത്ത പാചകവാതക പ്രതിസന്ധി

മനസ്സിലാക്കി വിലവർധനയിൽ ഉപഭോക്താക്കളും സഹകരിച്ചു.പാചകവാതക സിലിണ്ടർ കിട്ടാതായതോടെ കണ്ണൂർ ജില്ലയിൽ ഒട്ടേറെ ഹോട്ടലുകൾ അന്ന് അടച്ചിടേണ്ടി വന്നിരുന്നു. ഭക്ഷണ ഇനങ്ങൾ ചുരുക്കിയും വിറകടുപ്പിലേക്ക് മാറിയും ചില ഹോട്ടലുകൾ പിടിച്ചുനിന്നു.പാചക വാതകം ബുക്ക് ചെയ്യുന്നതിനും പുതിയത് നൽകുന്നതിനും കേന്ദ്ര സർക്കാർ നടപ്പാക്കിയ എല്ലാ നിയന്ത്രണവും പിൻവലിച്ച് പശ്ചിമേഷ്യൻ യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് മാറി.

പൊതുമേഖല പാചകവാതക സിലിണ്ടറുകൾ യഥേഷ്ടം ലഭിക്കുന്ന സാഹചര്യവും ഇതോടെയുണ്ടായി. സിലിണ്ടർ ക്ഷാമം മാറിയെങ്കിലും വില കൂട്ടുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്നും അവശ്യസാധന വിലവർധനയിൽ പൊറുതിമുട്ടുകയാണ് ഹോട്ടലുകളെന്നുമാണ് ഉടമകൾ പറയുന്നത്. അതേസമയം, അന്നും ഇന്നും 10നും 12നും ചായയും പലഹാരങ്ങളും നൽകുന്ന അപൂർവം ചില കടകളും കണ്ണൂരിലുണ്ട്. 

‘സിലിണ്ടർ വില കുറച്ചില്ല, കടുത്ത പ്രതിസന്ധി’

1800 രൂപക്ക് 19 കിലോയുടെ പാചകവാതക സിലിണ്ടർ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 3200 രൂപയോളമാണ് നൽകുന്നത്. ഒറ്റയടിക്ക് 1400 രൂപയുടെ വർധനയാണുണ്ടായത്. തേങ്ങ, വെളിച്ചെണ്ണ, മുളകുപൊടി, ഉള്ളി തുടങ്ങി അവശ്യ സാധനങ്ങൾക്കെല്ലാം വൻ വില വർധനയാണുണ്ടായത്. തൊഴിലാളികളുടെ കൂലിയും അടിക്കടി വർധിക്കുന്നു. ഇക്കാരണത്താൽ പല ഹോട്ടലുകളും നടത്താൻ കഴിയാതെ പൂട്ടുന്ന സാഹചര്യമാണുള്ളത്. ഈ അവസ്ഥയിൽ ഗ്യാസ് പ്രതിസന്ധിയുടെ പേരിൽ കൂട്ടിയ വില കുറക്കാൻ കഴിയില്ല.

നാസർ മഡോൾ കണ്ണൂർ ജില്ല സെക്രട്ടറി, ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ

Tags:    
News Summary - Cooking gas is available at any price; hotels do not reduce prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.