ഇരിങ്ങാലക്കുട: ജമ്മു-കശ്മീരില്െവച്ച് വീരമൃത്യു വരിച്ച ലാന്‍സ് നായിക് ആൻറണി സെബാസ്റ്റ്യെൻറ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ എംപറര്‍ ഇമ്മാനുവേല്‍ സഭയുടെ ആസ്ഥാനമന്ദിരമായ മുരിയാട് സിയോണ്‍ ധ്യാനകേന്ദ്രത്തോടനുബന്ധിച്ചുള്ള സെമിത്തേരിയില്‍ സംസ്കരിച്ചു.
നെടുമ്പാശ്ശേരിയിൽ കലക്ടർ മുഹമ്മദ് വൈ. സഫീറുല്ലയുടെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എന്നിവർ ആദരാജ്ഞലികൾ അർപ്പിച്ചു. ജമ്മു രാജഹൗറയിൽനിന്ന് നാല് സൈനികരുടെ അകമ്പടിയോടെയാണ് മൃതദേഹം കൊണ്ടുവന്നത്.
വൈകീട്ട് 5.30ന് എറണാകുളം ജില്ലയിലെ ഉദയംപേരൂരിലുള്ള വസതിയില്‍ നിന്ന് മൃതദേഹം ഇരിങ്ങാലക്കുടയിൽ എത്തിച്ചു. ജില്ല കലക്ടര്‍ ടി.വി.അനുപമ പുഷ്പചക്രം അര്‍പ്പിച്ചു. സംസ്ഥാന സർക്കാറിനുവേണ്ടി മന്ത്രി എ.സി. മൊയ്തീൻ അേന്ത്യാപചാരം അർപ്പിച്ചു.
പരേതനായ മൈക്കിളിെൻറയും ഷീലയുടെയും മകനായ ആൻറണി സെബാസ്റ്റ്യന്‍ തിങ്കളാഴ്ച വൈകുന്നേരം കശ്മീരിൽ നിയന്ത്രണരേഖക്ക് സമീപം മെന്താറിൽവെച്ചാണ് പാക് ൈസന്യത്തിെൻറ വെടിയേറ്റത്. സഹപ്രവർത്തകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് വീര ചരമം ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.