തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറുന്ന വ്യാപക അക്രമത്തിൽ സി.പി.എം ഒരുഭാഗത്തും മറ്റ് രാഷ്ട്രീയ കക്ഷികൾ മറുഭാഗത്തുമായി അണിനിരന്നതോടെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമായി. ഒരിടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം അരങ്ങേറുന്നത്. അക്രമ രാഷ്ട്രീയത്തിൽ ഒരുകാലത്ത് വിറകൊണ്ടിരുന്ന കണ്ണൂരിൽ കൊലപാതകം നടന്നതോടെ അടിയും തിരിച്ചടിയും വ്യാപിക്കുമോയെന്ന ആശങ്കയും ശക്തിപ്പെട്ടു.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം, ബി.ജെ.പി, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ അക്രമ സംഭവങ്ങൾ അരങ്ങേറുകയാണ്. പ്രചരണ കാലത്ത് തന്നെ സി.പി.എമ്മും ബി.ജെ.പി-ആർ.എസ്.എസ് തമ്മിൽ തിരുവനന്തപുരത്ത് കഴക്കൂട്ടം, കാട്ടാക്കട മണ്ഡലങ്ങളിൽ ഏറ്റുമുട്ടിയിരുന്നു. പിന്നാലെയാണ് കണ്ണൂർ പാനൂർ ചോരക്കളമായത്. എൽ.ഡി.എഫ് ഭരണകാലത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ മുഖ്യമന്ത്രിയും സി.പി.എമ്മും ഏറെ പഴിേകട്ടിരുന്നു. ആർ.എസ്.എസ്- സി.പി.എം അക്രമങ്ങൾ ദേശീയതലത്തിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ രാഷ്ട്രീയ പോരിനും ഇടനൽകി. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് കാസർകോട് നടന്ന കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകം എൽ.ഡി.എഫിെൻറ തെരഞ്ഞെടുപ്പ് പരാജയത്തിൽ വലിയ പങ്ക് വഹിച്ചുവെന്ന് വിലയിരുത്തപ്പെട്ടു.
കണ്ണൂരിൽ അക്രമ രാഷ്ട്രീയത്തിെൻറ മുഖമായി രാഷ്ട്രീയ എതിരാളികൾ മുദ്രകുത്തിയ പി. ജയരാജനെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി സി.പി.എം സമാധാന അന്തരീക്ഷം ഉണ്ടാക്കുന്നതിന് ശക്തമായ നടപടി സ്വീകരിച്ചു. എന്നാൽ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവും ആലപ്പുഴയിലെ കൊലപാതകവും അടക്കം എതിരാളികളുടെ അക്രമത്തിന് തങ്ങൾ ഇരയായത് സി.പി.എം ചൂണ്ടിക്കാട്ടുന്നു.
ഇപ്പോൾ വോെട്ടടുപ്പിന് പിന്നാലെ ഭരണമാറ്റം, ഭരണത്തുടർച്ച, സാന്നിധ്യം ശക്തമാക്കൽ എന്നിവയിലാണ് വിവിധ കക്ഷികൾ തമ്മിൽ ഏറ്റുമുട്ടൽ വ്യാപകമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.