ഫ്രാേങ്കാ മുളയ്ക്കൽ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ രൂപത ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ രണ്ടാം ദിവസവും ചോദ്യം ചെയ്യലിന് ഹാജരായി. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് എസ്.പി ഒാഫിസിലാണ് ഹാജരായത്. എറണാകുളം റേഞ്ച് െഎ.ജി വിജയ് സാക്കറെയുടെ സാന്നിധ്യത്തിൽ കോട്ടയം എസ്.പി. എസ്. ഹരിശങ്കർ, അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ്, ഡി.സി.പി ജെ. ഹിമേന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

കഴിഞ്ഞ ദിവസം ബിഷപ്പിനെ അന്വേഷണ സംഘം ഏഴര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അത്യാധുനിക മുറിയിൽ രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകീട്ട് ആറരയോടെയാണ് അവസാനിച്ചത്. ചോദ്യം ചെയ്യൽ 50 ശതമാനത്തോളം പൂർത്തിയായിയെന്ന് എസ്.പി അറിയിച്ചു.

ബിഷപ് നേരത്തേ പറഞ്ഞ കാര്യങ്ങളിൽ പത്ത് പൊരുത്തക്കേടുകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മൂന്നിലധികം പൊരുത്തക്കേടുകളിൽ വ്യക്തത വരുത്താനായാൽ ബിഷപ്പിന് മേൽ കുരുക്ക് മുറുകും.

ഏതെങ്കിലും ഘട്ടത്തില്‍ ബിഷപ് പ്രതികരിക്കാതിരുന്നാൽ മാത്രമാകും സര്‍ക്കാറുമായും നിയമവിദഗ്ധരുമായും ആലോചിച്ച് അറസ്റ്റിലേക്ക് നീങ്ങുക. ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള സംഘം 500 ചോദ്യങ്ങളടങ്ങുന്ന പട്ടികയാണ് തയാറാക്കിയിട്ടുള്ളത്.

Tags:    
News Summary - Franco Mulakkal Present for Questioning - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.