കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഹൈകോടതി ജാമ്യം അനുവദിച്ചിട്ടും ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിന് ജയിലിൽനിന്ന് പുറത്തിറങ്ങാനായില്ല. ഹൈകോടതി ഉത്തരവിെൻറ ഒപ്പിട്ട പകർപ്പ് പാലാ സബ് ജയിൽ സൂപ്രണ്ടിന് പ്രവൃത്തി സമയത്ത് കിട്ടുന്നതിനുള്ള നടപടിക്രമം വൈകിയതോടെയാണ് തിങ്കളാഴ്ച പുറത്തിറങ്ങാമെന്ന പ്രതീക്ഷ അസ്തമിച്ചത്. വൈകീട്ട് ഏഴിനുശേഷം വിടുതൽ ഉത്തരവ് പരിഗണിക്കരുതെന്ന ചട്ടമുള്ളതിനാൽ കോടതി നടപടിക്രമം പൂർത്തിയാക്കി ചൊവ്വാഴ്ച ബിഷപ് പുറത്തിറങ്ങും.
ഹൈകോടതി ഉത്തരവിെൻറ ഒപ്പിട്ട പകർപ്പ് പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രവൃത്തി സമയത്ത് കിട്ടിയിരുന്നില്ല. കോടതിയിൽനിന്ന് വിടുതൽ ഉത്തരവ് വൈകീട്ട് ഏഴിന് മുമ്പ് എത്തുമെന്ന പ്രതീക്ഷയിൽ വൈകീട്ടുവരെ മാധ്യമപ്രവർത്തകരും ബിഷപ്പിെൻറ അനുയായികളും ജയിലിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ 11നാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. ഇതോടെ പാലാ സബ് ജയിലിന് മുന്നിൽ ആൾക്കൂട്ടം നിലയുറപ്പിച്ചു. ഹാരാർപ്പണം നടത്താൻ മുല്ലപ്പൂമാലയുമായി കനത്തവെയിലിനെ അവഗണിച്ച് ബിഷപ്പിെൻറ അനുയായികളും ബന്ധുക്കളും ജയിലിനു സമീപത്തുതന്നെയുണ്ടായിരുന്നു. വൈകീട്ട് ഏഴോടെയാണ് ആളുകൾ മടങ്ങിയത്. തുടർച്ചയായ മൂന്നുദിവസത്തെ ചോദ്യംചെയ്യലിനൊടുവിൽ സെപ്റ്റംബർ 21നാണ് ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.