കോട്ടയം: ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ പരാതിക്കാരി താമസിക്കുന്ന മഠത്തിന് അധിക സുരക്ഷ ഒരുക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം. എന്നാൽ, സുരക്ഷ കുറവാണെങ്കിൽ കന്യാസ്ത്രീകളെയും സാക്ഷികളെയും സർക്കാർ സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിന് എതിർപ്പില്ലെന്നും മദർ സുപ്പീരിയർ ജനറൽ സിസ്റ്റർ റജീന കുറവിലങ്ങാട് പൊലീസിനെ അറിയിച്ചു.
ജലന്ധറിൽ ബിഷപ്പിനെതിരെ സാക്ഷിമൊഴി നൽകിയ ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് കന്യാസ്ത്രീക്കും സാക്ഷികൾക്കും കൂടുതൽ സുരക്ഷയൊരുക്കാൻ പൊലീസ് തീരുമാനിച്ചത്. പരാതിക്കാരിയടക്കമുള്ളവരും ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പൊലീസിനെ സമീപിച്ചിരുന്നു.
മഠത്തിലെ മുഴവൻ സി.സി ടി.വികളും പ്രവർത്തനക്ഷമമാക്കണം, ഇരു പ്രവേശനകവാടത്തിലും നൈറ്റ് വിഷൻ കാമറ സ്ഥാപിക്കണം, മഠത്തിനോട് ചേർന്ന നിൽക്കുന്ന മരങ്ങൾ വെട്ടിനീക്കണം, പൊലീസിന് ഗാർഡ് റൂമിനായി മുറി അനുവദിക്കണം തുടങ്ങി 13 സുരക്ഷ നിർദേശങ്ങളാണ് പൊലീസ് നൽകിയത്.
മഠത്തിെൻറ കത്ത് കിട്ടിയതിനു പിന്നാലെ അധികസുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് സന്യാസിനി സമൂഹം അറിയിച്ചെന്ന് കാണിച്ച് പരാതിക്കാരിക്ക് പൊലീസ് നോട്ടീസ് നൽകി. സർക്കാർ സ്ഥാപനങ്ങളിലേക്ക് മാറ്റാമെന്ന നിർദേശത്തിൽ അഭിപ്രായവും തേടി. എന്നാൽ, മഠത്തിൽനിന്ന് മാറാൻ താൽപര്യമില്ലെന്ന് പരാതിക്കാരി പൊലീസിനെ അറിയിച്ചു. അേതസമയം, ആവശ്യമെങ്കിൽ കന്യാസ്ത്രീയെ മാറ്റാമെന്ന നിർദേശത്തിലൂടെ കുറവിലങ്ങാട് മഠത്തിൽനിന്ന് കന്യാസ്ത്രീയെയും കൂടെയുള്ളവരെയും പുറത്താക്കാനുള്ള ശ്രമമാണെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.