വൈക്കം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന് മുന്നിൽ ഹാജരായി. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥ അനുസരിച്ചാണ് രാവിലെ 10.30ന് ഡിവൈ.എസ്.പി ഓഫിസിൽ എത്തി ഒപ്പിട്ട് മടങ്ങിയത്.
സഹോദരനും അഭിഭാഷകനും ഒപ്പമുണ്ടായിരുന്നു. ഒപ്പിടാനല്ലാതെ കേരളത്തിൽ പ്രവേശിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുേമ്പാൾ ലാപ്ടോപ് കൊണ്ടുവരണമെന്ന പൊലീസ് നിർദേശം ബിഷപ് പാലിച്ചില്ല. ഇതോടെ പൊലീസ് നിലപാട് കടുപ്പിച്ചു. നവംബര്‍ അഞ്ചിനകം ലാപ്ടോപ് ഹാജരാക്കണമെന്ന് നിർദേശിച്ചു. പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നതിെൻറ വൈരാഗ്യമാണ് തനിക്കെതിരായ പരാതിക്ക് കാരണമെന്നായിരുന്നു ബിഷപ്പിെൻറ വാദം. 2016ൽ ബന്ധുവായ സ്ത്രീ, കന്യാസ്ത്രീക്കെതിരെ പരാതി നൽകിയെന്നും ഇതേതുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നുമായിരുന്നു ബിഷപ് പൊലീസിനെ അറിയിച്ചത്.
ഉത്തരവിെൻറ പകർപ്പും ഹാജരാക്കിയിരുന്നു. എന്നാൽ, കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നൽകിയശേഷമാണ് ഈ ഉത്തരവിട്ടതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇത് ബിഷപ് നിഷേധിച്ച സാഹചര്യത്തിലാണ് ഉത്തരവ് തയാറാക്കിയ ലാപ്ടോപ് നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അതുവരെ ഈ നടപടി തുടരുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.