കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ക്രിമിനൽ ബന്ധമെന്ന് പൊലീസ്. 2003 ൽ ജലന്ധറിൽ നടന്ന സ്ഫോടനത്തിലെ മുഖ്യപ്രതി ഫ്രാേങ്കാ മുളക്കലിെൻറ അടുത്ത സുഹൃത്തായിരുന്നു. ലൈംഗിക പീഡനക്കേസിൽ ഫ്രാേങ്കാക്ക് സഹായവും സംരക്ഷണവും നൽകുന്നത് ഇയാളെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
ഫ്രാേങ്കാ മുളക്കലിന് സ്വകാര്യ സുരക്ഷ സേനയുമുണ്ട്. സഹോദയ എന്ന പേരിലുള്ള ഈ സംഘത്തിൽ 150ലധികം യുവാക്കളുണ്ട്. സഹോദയ അംഗങ്ങളിൽ ഏറെയും തൃശൂർ സ്വദേശികളാണെന്നും പൊലീസ് പറഞ്ഞു.
ജലന്ധർ ബിഷപ്പ് ഹൗസിൽ ഫ്രാേങ്കാ മുളക്കലിനെ ചോദ്യം ചെയ്യുന്നതിനായി കേരള പൊലീസ് എത്തിയത് റിപ്പോർട്ട് ചെയ്യാനെത്തിയ
മാധ്യമ പ്രവർത്തകരെ ആക്രമിച്ചതും തൃശൂർ സ്വദേശികളായ സംഘമാണ്. ഇതു സംബന്ധിച്ച വിവരം പഞ്ചാബ് കേഡറിലെ മലയാളിയായ െഎ.പി.എസ് ഓഫീസർ അന്വേഷണ സംഘത്തെ അറിയിച്ചു.
ഫ്രാേങ്കാക്ക് കേന്ദ്രത്തിലും പഞ്ചാബിലും രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും ഇയാളുടെ ക്രിമിനൽ ബന്ധം വിശദമായി അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.