കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നല്കിയ വിടുതൽ ഹരജി കോടതി തള്ളി. കേസിൽ വിചാരണ കൂടാതെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ നല്കിയ ഹരജി കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതിയാണ് തള്ളിയത്. ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്നും കോടതി നിരീക്ഷിച്ചു.
മാർച്ച് 24ന് ഫ്രാങ്കോ വിചാരണക്ക് നേരിട്ട് ഹാജരാകണമെന്നും അന്ന് മാധ്യമങ്ങൾക്കും േപ്രാസിക്യൂഷൻ എജൻസിക്കും എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ഹരജി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
വിചാരണ വൈകിപ്പിക്കാനും കേസിൽനിന്ന് തലയൂരാനുമാണ് ബിഷപ് ഫെബ്രുവരിയിൽ വിടുതൽ ഹരജി നൽകിയത്. കേസിൽ അപ്പീൽ നൽകുമെന്ന് ബിഷപ്പിെൻറ അഭിഭാഷകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.