കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിെൻറ ജാമ്യം നീട്ടി. കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരായ ഫ്രാങ്കോ, ജാമ്യം നീട്ടാൻ നൽകിയ അപേക്ഷ അംഗീകരിക്കുകയായിരുന്നു. കേസ് ഇനി ജനുവരി ആറിന് പരിഗണിക്കും. ഇരുഭാഗത്തെയും പ്രാരംഭവാദം അന്ന് തുടങ്ങും. ഇതിനുശേഷം കുറ്റപത്രം വായിച്ചുകേൾപ്പിക്കും. തുടർന്നാകും വിചാരണ ആരംഭിക്കുക.
െകാച്ചിയിൽനിന്ന് രാവിലെ കോട്ടയത്ത് എത്തിയ ഫ്രാങ്കോ, നാഗമ്പടം സെൻറ് ആൻറണീസ് പള്ളിയില്‍ പ്രാര്‍ഥിച്ചശേഷമാണ് കോടതിയിലെത്തിയത്. ജലന്ധറിൽനിന്നുള്ള 15ഓളം വൈദികരും ഒപ്പമുണ്ടായിരുന്നു. ഇന്ത്യൻ കാത്തലിക് ഫെഡറേഷൻ ഭാരവാഹികളും പള്ളിയിലെത്തിയിരുന്നു.
കുറവിലങ്ങാട് പൊലീസാണ് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോക്ക് സമൻസ് നൽകിയത്. നവംബർ 11ന് ഹാജരാകാൻ ആയിരുന്നു നിർദേശം. അന്ന് ജഡ്ജി അവധിയായിരുന്നതിനാൽ കേസ് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.