മൂവാറ്റുപുഴ: ദേവികുളം മുൻ തഹസീൽദാർക്ക് നാലുവർഷം കഠിന തടവും 30,000 രൂപ പിഴയും മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷിച്ചത്. ഇടുക്കി ജില്ലയിലെ ദേവികുളം തഹസീൽദാറായിരുന്ന രാമൻകുട്ടിയെയാണ് കേടതി ശിക്ഷിച്ചത്.
2001-2002 കാലഘട്ടത്തിൽ ദേവികുളം തഹസീൽദാറായിരുന്നു രാമൻ കുട്ടി. ഇക്കാലത്ത് കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ പെട്ട സർക്കാർ വക 36 സെന്റ് ഭൂമി രണ്ട് സ്വകാര്യ വ്യക്തികളുടെ പേരിൽ പട്ടയം പിടിച്ച് നൽകി സർക്കാരിന് നഷ്ടം ഉണ്ടാക്കിയതിന് ഇടുക്കി വിജിലൻസ് യൂനിറ്റ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം നൽകിയ കേസിലാണ് ഒന്നാം പ്രതിയായ ദേവികുളം മുൻ തഹസീൽദാറായിരുന്ന രാമൻകുട്ടിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ഇടുക്കി വിജിലൻസ് മുൻ ഡി.വൈ.എസ്.പി കെ.വി. ജോസഫ് രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി വിജിലൻസ് മുൻ ഇൻസ്പെക്ടർമാരായിരുന്ന വി. വിജയൻ, മുഹമ്മദ് കബീർ റാവുത്തർ, എ.സി. ജോസഫ്, അലക്സ്.എം.വർക്കി എന്നിവർ അന്വേഷണം നടത്തി ഇടുക്കി വിജിലൻസ് മുൻ ഡി.വൈ.എസ്.പി പി.ടി കൃഷ്ണൻകുട്ടി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ രാമൻകുട്ടി കുറ്റക്കാരനാണെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി കണ്ടെത്തിയത്.
പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വി.എ സരിത ഹാജരായി. പ്രതിയെ റിമാൻഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിൽ അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.