കൊല്ലങ്കോട്: നാലുപതിറ്റാണ്ടായി കൃഷ്ണകുമാർ ചുവരെഴുത്ത് തുടരുകയാണ്. അരുവന്നൂർപറമ്പ്, കുറ്റാങ്കുഴിയിൽ കെ.സി. കൃഷ്ണകുമാറിന് ഇപ്പോൾ ഇരിക്കാൻ സമയമില്ല. തെരഞ്ഞെടുപ്പു കാലത്തുമാത്രം ചുവരെഴുത്ത് നടത്താറുള്ള കൃഷ്ണകുമാറിന് മറ്റുള്ള സമയങ്ങളിൽ കൂലിത്തൊഴിലാണ് ആശ്രയം. ഫ്ലക്സ് ബോർഡിന്റെ അതിപ്രസരം കാരണം ചുവരെഴുത്തിന്റെ ആവശ്യക്കാർ പൊതുവെ കുറവാണ്.
16 വയസ്സിൽ ആരംഭിച്ച ചുവരെഴുത്ത് 59ൽ എത്തിയും വിടാതെ തുടരുകയാണിദ്ദേഹം. ചുവരെഴുത്തുകാർക്ക് വ്യക്തിപരമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടെങ്കിലും ജോലി ചെയ്യുമ്പോൾ ഏതു പാർട്ടിക്കാണെങ്കിലും ആത്മാർഥമായി തൊഴിലെടുക്കുന്നവനാണ് യതാർഥ കലാകാരനെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
ഫ്ലക്സ് ബോർഡിന്റെ വരവോടെ ജോലി കുറഞ്ഞ് കടബാധ്യതയിലായ ചുവരെഴുത്തുകാർക്ക് സർക്കാർ സഹായം ല്യമാക്കാൻ വിജയിക്കുന്ന സ്ഥാനാർഥികൾ ശബ്ദിക്കണമെന്നാണ് ചുവരെഴുത്തുകാർക്ക് പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.