അരീക്കോട് (മലപ്പുറം): കാൽപന്തുകളി മൈതാനങ്ങളെ ഉജ്ജ്വല പ്രകടനങ്ങളാൽ വിസ്മയിപ്പിച്ച പ്രതിഭ ഊർങ്ങാട്ടിരി തെരട്ടമ്മൽ സ്വദേശി കെ. മെഹബൂബിനായി ഒരുങ്ങുന്ന ‘അക്ഷരവീടി’െൻറ നിർമാണോദ്ഘാടനം എം.ഐ. ഷാനവാസ് എം.പി നിർവഹിച്ചു. ‘മാധ്യമം’, യു.എ.ഇ എക്സ്ചേഞ്ച്, എൻ.എം.സി ഗ്രൂപ്, താരസംഘടനയായ അമ്മ എന്നിവ സംയുക്തമായി സമർപ്പിക്കുന്ന 51 അക്ഷരവീടുകളുടെ പദ്ധതിയിലാണ് മെഹബൂബിന് അംഗീകാരത്തിെൻറ സ്നേഹവീടൊരുങ്ങുന്നത്. കാൽനൂറ്റാണ്ടിലേറെക്കാലം വ്യത്യസ്ത തലമുറകളുടെ കൂടെ മൈതാനങ്ങളിൽ ആവേശമായി പടർന്നിട്ടും അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ മെഹബൂബിെൻറ അക്ഷരവീടിനെ ഒരു നാട് മുഴുവൻ ഏറ്റെടുക്കുന്ന കാഴ്ചയാണ് ചടങ്ങിൽ ദൃശ്യമായത്. മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി പദ്ധതി വിശദീകരിച്ചു. യു.എ.ഇ എക്സ്ചേഞ്ച്, മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻകോയ സ്നേഹസന്ദേശം കൈമാറി. ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിജി പുന്നക്കൽ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.പി. അബ്ദുറൗഫ്, പി.കെ. അബ്ദുറഹ്മാൻ, കെ.എഫ്.എ ട്രഷറർ പി. അഷ്റഫ്, ഡി.എഫ്.എ സെക്രട്ടറി മങ്കട സുരേന്ദ്രൻ, ഊർങ്ങാട്ടിരി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ടി. മോഹൻദാസ്, തെരട്ടമ്മൽ എ.എം.യു.പി സ്കൂൾ പ്രധാനാധ്യാപകൻ ടി. അഹമ്മദ് സലീം, ഹാബിറ്റാറ്റ് ടെക്നോളജി കൺവീനർ ഹുമയൂൺ കബീർ എന്നിവർ സംസാരിച്ചു. ജീവിതത്തിൽ ലഭിച്ച വലിയ അംഗീകാരമാണ് അക്ഷരവീടെന്ന് മെഹബൂബ് പറഞ്ഞു. മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ് സ്വാഗതവും മലപ്പുറം ചീഫ് റീജനൽ മാനേജർ വി.സി. സലീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.