കാക്കനാട്: ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ പ്രതികളായ സി.പി.എം നേതാക്കളെ പാർട്ടിയിൽന ിന്ന് പുറത്താക്കി. സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.എം. അൻവ ർ, എൻ.എൻ. നിധിൻ, അൻവറിെൻറ ഭാര്യയും പാർട്ടി അംഗവുമായ കൗലത്ത് എന്നിവരെയാണ് പ്രാഥമി കാംഗത്വത്തിൽനിന്ന് പുറത്താക്കിയത്. സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈനാണ് ഇവരെ പുറത്താക്കിയതായി ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയത്. സംഭവം വിവാദമായതോടെ മൂന്നുപേരെയും പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, ആരോപണ നിഴലിലാണ് ഏരിയ സെക്രട്ടറി സക്കീർ ഹുസൈനും. പ്രതികൾക്ക് ദുരിതാശ്വാസ ഫണ്ട് വെട്ടിക്കാൻ സഹായം ചെയ്തെന്നാണ് ആരോപണം. പൊതുപ്രവർത്തകനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് സക്കീർ ഹുസൈനെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളത്. അയ്യനാട് സർവിസ് സഹകരണ ബാങ്കിനെതിരെ സഹകരണ മന്ത്രി കടകംപിള്ളി സുരേന്ദ്രനാണ് പരാതി നൽകിയിട്ടുള്ളത്. ഫണ്ട് തട്ടിപ്പിൽ നടപടിയെടുക്കാൻ കലക്ടർ ശ്രമിച്ചപ്പോൾ സക്കീർ ഹുസൈൻ സമ്മർദം ചെലുത്തി പണം തിരിച്ചടച്ച് സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും ഇതിൽ വിശദ അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന് സി.പി.എം നേതാക്കളുടെയടക്കം അക്കൗണ്ടിലേക്ക് പണമെത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നു. റവന്യൂ വകുപ്പ് അഡീഷനൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തായിരുന്നു യോഗം. ഫണ്ട് വിതരണത്തിന് ഉപയോഗിച്ചിരുന്ന സോഫ്റ്റ്വെയറിലെ അപാകതകളെക്കുറിച്ച് ചർച്ച ചെയ്തതായാണ് സൂചന. ദുരിതാശ്വാസത്തിനുള്ള തുക വിതരണം ചെയ്യുമ്പോഴുണ്ടാകുന്ന സാങ്കേതിക തകരാറുകൾ മറികടക്കുന്നതിന് വേണ്ട മുന്നൊരുക്കങ്ങളും ചർച്ചയായി.
ദുരിതബാധിതർക്ക് പണമയക്കുമ്പോൾ ഇടപാട് തടസ്സപ്പെടുന്ന സാഹചര്യത്തിൽ തുക തിരിച്ചെത്തുമ്പോഴും പിന്നീട് ഈ തുക ഉപഭോക്താവിന് നൽകുമ്പോഴും വകുപ്പ് മേധാവിക്ക് സന്ദേശം ലഭിക്കുന്ന രീതിയിൽ സോഫ്റ്റ്വെയറിന് രൂപമാറ്റം വരുത്താനുള്ള നിർദേശങ്ങൾ ചർച്ചയിൽ വന്നതായാണ് സൂചന.ഇത്തരത്തിൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം തടസ്സപ്പെട്ട ഇടപാടുകളിൽനിന്നാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. അതിനിടെ, വകുപ്പുതല അന്വേഷണത്തിന് കഴിഞ്ഞ ദിവസം രൂപവത്കരിച്ച സംഘം ദുരിതാശ്വാസ ഫണ്ട് വിതരണത്തെക്കുറിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സർക്കാർ നടപടി ശക്തമെന്ന് ഗവർണർ കൊച്ചി: എറണാകുളം കലക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ സാഹചര്യത്തിൽ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.