തൃശൂർ: പ്രളയത്തിൽ സംസ്ഥാനത്ത് 5619 കോടി രൂപയുടെ കാർഷിക വിള നഷ്ടം. 1.46 ലക്ഷം ഹെക്ടർ കൃഷിയിടങ്ങളെയും 3.98 ലക്ഷം കർഷകരെയും പ്രളയം ബാധിച്ചു. ഇൗമാസം 10 വരെയുള്ള സ്ഥിതി വെച്ച് കൃഷി വകുപ്പ് തയാറാക്കിയ കണക്കാണിത്. ചെറിയ ചില മാറ്റങ്ങൾ ഇനിയും വന്നേക്കാമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഒാരോ കാർഷിക വിളക്കും നേരിട്ട നാശത്തിെൻറ കണക്കും വകുപ്പ് തയാറാക്കിയിട്ടുണ്ട്. 895 കോടിയുടെ സഹായമാണ് ഇതേ വരെ വകുപ്പ് നിർദേശിച്ചിരിക്കുന്നത്.
വിളനാശത്തിൽ മുന്നിൽ ഇടുക്കി ജില്ലയാണ് . ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട, തൃശൂർ, പാലക്കാട് ജില്ലകളാണ് പിന്നിൽ. നശിച്ചതിൽ അധികവും കുരുമുളകാണ്. 3974 കോടി രൂപയുടെ കുരുമുളകാണ് നശിച്ചത്. വാഴ, ഏലം എന്നിവക്കും വൻ നാശം നേരിട്ടു. നെൽവയലുകളിൽ വെള്ളം കയറി 411 കോടി രൂപയുടെ വിള നാശമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.