കൊച്ചി: തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുകേസിലെ ഒന്നാം പ്രതി വിഷ്ണു പ്രസാദ് രണ്ടാമത്തെ കേസിലും ഹൈകോടതിയിൽ ജാമ്യഹരജി നൽകി. അര്‍ഹതയില്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയ പ്രളയ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തതില്‍ തിരിമറി കാണിച്ചെന്ന കേസിലാണ് എറണാകുളം കലക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണു പ്രസാദിെൻറ ജാമ്യഹരജി.
പൊലീസ് കുറ്റപത്രം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ആദ്യ കേസിൽ വിഷ്ണുവിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ജൂൺ എട്ടിനാണ് അടുത്ത കേസിൽ അറസ്റ്റിലാവുന്നത്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പ്രളയ ദുരിതാശ്വാസ സഹായം തിരിച്ചടച്ച 291 പേരില്‍ 266 പേരുടെ പണം കൈകാര്യം ചെയ്ത ഹരജിക്കാരൻ ഒപ്പിട്ട് വാങ്ങിയ 1.13 കോടി രൂപയിൽ 48.3 ലക്ഷം മാത്രമാണ് ട്രഷറിയില്‍ അടച്ചതെന്നും ബാക്കി പണം തട്ടിയെടുത്തെന്നുമാണ് കേസ്. ഉന്നത ഉദ്യോഗസ്ഥെൻറ നിർദേശപ്രകാരം നടത്തിയ ഔദ്യോഗിക കൃത്യനിർവഹണത്തിെൻറ പേരിലാണ് തനിക്കെതിരെ കേസെടുത്തതെന്ന് ജാമ്യഹരജിയിൽ പറയുന്നു. ഒട്ടേറെ ക്ലർക്കുമാർ ഈ ജോലി ഇതേ സെക്ഷനിൽ ചെയ്തിട്ടുണ്ടെങ്കിലും തന്നെ മാത്രമാണ് പ്രതി ചേർത്തത്.
സമാനമായ ആദ്യ കേസിൽ ജാമ്യം ലഭിച്ചതാണ്. അതേ ഏജൻസിതന്നെയാണ് ഇൗ കേസും അന്വേഷിക്കുന്നത്. അന്വേഷണം ഏറക്കുറെ പൂർത്തിയായി. തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചു.
മാർച്ചിലാണ് ആദ്യ കേസിൽ അറസ്റ്റിലാവുന്നത്. ഈ കേസിെലയുംകൂടി ചേർത്താൽ 90 ദിവസത്തിലേറെ തടവിൽ കഴിഞ്ഞു. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.